ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

മഹാനായ MK ഹാജിയും പാലത്തിങ്ങലും

Shaneeb Moozhikkal
മുസ്ലിം ലീഗ് നേതാവും , തിരുരങ്ങാടി യത്തീം ഖാനക്കും, അനുബന്ധ സ്ഥാപനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്ത 
എം.കെ .ഹാജി ഓര്‍മ്മയായിട്ടു 28 വര്‍ഷം പിന്നിട്ടു . എം .കെ .ഹാജി ആദ്യം വിവാഹം കഴിച്ചിരുന്നത് പാലത്തിങ്ങലെ മമ്മാതിയെയായിരുന്നു. ഇതില്‍ ഫാത്തിമക്കുട്ടി എന്ന പുത്രിക്ക് ജന്മം നല്‍കി . പക്ഷെ അധിക കാലത്തിനു മുന്‍മ്പേ മമ്മാദിയ മരണപ്പെട്ടു .

പാലത്തിങ്ങല്‍ മൂന്നുകണ്ടത്തില്‍ അഹമ്മദിന്റെയും , തിരുരങ്ങാടിയിലെ വീ.പീ .ബീവിയുടെയുടെയും മകനായാണ്‌ എം .കെ .ഹാജിയുടെ
ജനനം . രണ്ടര വയസ്സില്‍ പിതാവ് മരണപ്പെട്ടതോടെ തീര്‍ത്തും അനാഥമായി . ഏഴാം വയസ്സില്‍ ഉമ്മ ബീവിക്കൊപ്പം പാലത്തിങ്ങലില്‍ നിന്നും തിരുരങ്ങാടിയിലേക്ക് തിരിക്കുകയായിരുന്നു . എം .കെ .ഹാജിയെ കൂടാതെ കദിയക്കുട്ടി , കുഞ്ഞിക്കദിയ എന്നിവരായിരുന്നു അഹമ്മദിന്റെയും , ബീവിയുടെയും മറ്റു മക്കള്‍ . പത്തിരി വിറ്റു കൊണ്ടാണ് ഉമ്മ ബീവി മക്കളെ പോറ്റിയിരുന്നത് . ഉമ്മയെ പത്തിരി വില്പനയ്ക്ക് സഹായിക്കാന്‍ എം.കെ.ഹാജി മൂന്നാം ക്ലാസ്സില്‍ പഠനം നിര്‍ത്തി . 15 വയസ്സുള്ളപ്പോള്‍ മദ്രാസിലേക്ക് വണ്ടി കയറി , അവിടെ ചെറിയ ചായ കച്ചവടം ഒരുക്കി . ഇതു പിന്നീട് മദ്രാസിലും , കര്‍ണ്ണാടകയിലും വലിയ വ്യാപാരമായി വളര്‍ന്നു . മദ്രാസില്‍ വെച്ച് ഖായിദെമില്ലത്ത് ഇസ്മില്‍ സാഹിബുമായി പരിജയപ്പെട്ടു . അത് മുസ്ലിം ലീഗില്‍ സജീവമാവാന്‍ ഇടയാക്കി ..

അക്കാലത്ത് പടര്‍ന്നു പിടിച്ച കോളറയെത്തുടര്‍ന്ന് നിരവധി കുട്ടികള്‍ അനാഥരായി . ഇവരെ സംരക്ഷിക്കേണ്ടത് ബാധ്യത ആണെന്ന് മനസ്സിലാക്കിയ എം .കെ .ഹാജി യത്തീം ഖാന സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി . രണ്ടര വയസ്സില്‍ അനാഥമായതിന്റെ അനുഭവത്തില്‍ യത്തീം ഖാന സ്ഥാപിച്ചു കൊണ്ട് അനാഥര്‍ക്കു തണലൊരുക്കി . തനിക്കു നഷ്ട്ടപ്പെട്ട വിദ്യാഭ്യാസം മറ്റുള്ളവര്‍ക്ക് നഷ്ട്ടപ്പെടരുതെന്ന മനസ്സില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേതൃത്വം നല്‍കി
..
കടപ്പാട് : ഇഖ്‌ബാല്‍ കല്ലുങ്ങള്‍ ( ചന്ദ്രിക )
Link

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ