Shebu |
പ്രിയ സുഹൃത്ത് റഹിം അദ്ദേഹത്തിന്റെ മകൻ സ്കൂളിൽ പോകുന്നതിന്റെ ഫോട്ടോയും സ്കൂളിലെ വിശേഷവും നമുക്കായി ഇവിടെ പങ്കുവെച്ചിരുന്നു.റഹീമിന്റെ ഓരോ വരികൾകൊപ്പം എന്റെ മനസ്സും സഞ്ചരിച്ചു .
വളരെ നന്ദി റഹിം പാലത്തിങ്ങൽ LPസ്കൂളിലെ മധുരണ സ്മരണകൾക്ക് ജീവൻ പകർന്നു നൽകിയതിന്.
ഓർമ്മകളിലെ കൊയിഞ്ഞു വീണ മയിൽ പീലികൾ പെറുക്കി ഞാൻ പഴയ കാലത്തേക്ക് കണ്ണാടി പിടിച്ചു .മങ്ങിയ അവ്യക്തമായ കുറെ മുഖങ്ങൾ ചിരി വിരുന്നൊരുക്കിയ സ്നേഹിതന്മാർ ,പണ്ട് ഓടി കളിച്ചു പയറ്റിയ ബാലൻ മാഷുടെ വീടിനു മുന്നിലെ സ്കൂൾ മുറ്റം.കാലത്തിന്റെ ഫ്രൈമില് പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെ മങ്ങിയ ചിത്രങ്ങൾ.
ഈ ചിത്രങ്ങൾക്കിടയിൽ ഒരുപാട് പരിചിത മുഖങ്ങൾ .അതെ അന്നത്തെ എന്റെ പ്രിയപെട്ട കൂട്ടുകാർ അസ്‌ലം ,റഹീം,അൻവർ ഹുസൈൻ ,മുബഷീർ ,മുഹമ്മദ്,ദീപക്,ജബ്ബാർ ,സമീർ ,ജാഫർ,ബാലൻ,അസീസ്,ഫാഹിദ് വീണ്ടും സ്കൂളിൽ തിരിച്ചെത്തിയ പ്രതീതി .കൂട്ടുകാരുടെ കളിചിരികളും എല്ലാം മറന്നുള്ള നിഷ്കളങ്കമായ പൊട്ടിച്ചിരികളും ഇപ്പോയും കാതിൽ മുഴങ്ങുന്നു ..
1985- 86 കാലം ആണെന്ന് തോന്നുന്നു പാലത്തിങ്ങല് AMLP ആ പഴയ സ്കൂളിൽ ഞാൻ ആദ്യാക്ഷരം നുകർന്നത് ..ആ വർഷം ക്ലാസ് ടീച്ചറായി വന്നത് ലീല ടീച്ചർ .അതുവരെ കാണാത്ത ആ ടീച്ചർ ആദ്യ ദിവസം തന്നെ ഏല്ലാവർകും പ്രിയപ്പെട്ടവരായി.
പാലത്തിങ്ങൽ അങ്ങാടിയിൽ പ്രതാപത്തോടെ തലയുയർത്തി നിന്നിരുന്ന വർഷങ്ങൾ ഒരുപാടു നാടിനു ചുറ്റും അക്ഷരങ്ങളുടെ വിസ്മയ ലോകം സൃഷ്ട്ടിച്ച പാലത്തിങ്ങലെ പഴയ സ്കൂളിലെ ആ ഇടുങ്ങിയ ക്ലാസ് മുറിയിലേക്ക് കാറ്റിനൊപ്പം ഒഴുകി വരുന്ന ജനത ഹോട്ടലിലെ പഴകിയ ഭക്ഷണത്തിന്റെ ഗന്ധവും ക്ലാസിനു തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന കൊല്ലന്റെ ആലയിലെ ഇരുമ്പ് പഴുപ്പിച്ച തച്ചു പതപ്പിക്കുന്ന കടോര ശബ്ദം ഞങ്ങൾ കുട്ടികൾക്ക് അന്നു അരോചകമായി തോന്നിയെങ്കിലും ടീച്ചർ പഠിപ്പിച്ച പാട്ടുകളും കഥകളും ഇപ്പോഴും കാതിൽ മുഴങ്ങുന്നു ..
പാലത്തിങ്ങൽ അങ്ങാടിയിൽ പ്രതാപത്തോടെ തലയുയർത്തി നിന്നിരുന്ന വർഷങ്ങൾ ഒരുപാടു നാടിനു ചുറ്റും അക്ഷരങ്ങളുടെ വിസ്മയ ലോകം സൃഷ്ട്ടിച്ച പാലത്തിങ്ങലെ പഴയ സ്കൂളിലെ ആ ഇടുങ്ങിയ ക്ലാസ് മുറിയിലേക്ക് കാറ്റിനൊപ്പം ഒഴുകി വരുന്ന ജനത ഹോട്ടലിലെ പഴകിയ ഭക്ഷണത്തിന്റെ ഗന്ധവും ക്ലാസിനു തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന കൊല്ലന്റെ ആലയിലെ ഇരുമ്പ് പഴുപ്പിച്ച തച്ചു പതപ്പിക്കുന്ന കടോര ശബ്ദം ഞങ്ങൾ കുട്ടികൾക്ക് അന്നു അരോചകമായി തോന്നിയെങ്കിലും ടീച്ചർ പഠിപ്പിച്ച പാട്ടുകളും കഥകളും ഇപ്പോഴും കാതിൽ മുഴങ്ങുന്നു ..
വീടിന്റെ അടുത്തു തന്നെ ആയിരുന്നു സകൂളെങ്കിലും സ്കൂളിലെ ചെറുപയറും ചോറും കഴിക്കാൻ ആയിരുന്നു ഇഷ്ട്ടം .ചോറ് വാങ്ങികഴിഞ്ഞ് സ്കൂള് വരാന്തയില് സൊറ പറഞ്ഞിരുന്ന് ചോറു തിന്നു...ചോറിന് ഭംഗിക്കൂട്ടാന് കുഞ്ഞാപ്പു ഹാജിയുടെ കടയിൽ നിന്നും 25 പൈസായുടെ അച്ചാർ വാങ്ങും .. മഴ ഉണ്ടേൽ ഇറയത്ത് നിന്ന് വീഴുന്ന മഴ വെള്ളത്തില് പാത്രവും മുഖവും കഴുകും എന്നാലും ചെറുപയറിന്റെ ചെറിയ കഷ്ണങ്ങളും വറ്റും ഒക്കെ കൂട്ടുകാരുടെ മുഖത്ത് പറ്റിപിടിച്ചിരിക്കുന്നത് കാണാം .
അതെ ഇനി ഒരിക്കലും നമുക്കു തിരിച്ചു കിട്ടാത്ത കാലം ..മധുരമുള്ള ഓർമ്മകൾ എന്നും അങ്ങിനെയാണ് ഇഷ്ട്ടപ്പെട്ട കൂട്ടുകാരുടെയും ടീച്ചർമാരുടെ ഓർമ്മകൾ പ്രത്യേകിച്ചും. ഈ ഓർമ്മകളൊക്കെ എല്ലാവരുടെയും മനസ്സില് മരണംവരെ ഉണ്ടാവും.എല്ലവർക്കും തന്നെ സ്കൂൾ ജീവിതം ഓരോ നല്ല അനുഭവങ്ങള് ഓര്മകളും അല്ലെ..
അതെ ഇനി ഒരിക്കലും നമുക്കു തിരിച്ചു കിട്ടാത്ത കാലം ..മധുരമുള്ള ഓർമ്മകൾ എന്നും അങ്ങിനെയാണ് ഇഷ്ട്ടപ്പെട്ട കൂട്ടുകാരുടെയും ടീച്ചർമാരുടെ ഓർമ്മകൾ പ്രത്യേകിച്ചും. ഈ ഓർമ്മകളൊക്കെ എല്ലാവരുടെയും മനസ്സില് മരണംവരെ ഉണ്ടാവും.എല്ലവർക്കും തന്നെ സ്കൂൾ ജീവിതം ഓരോ നല്ല അനുഭവങ്ങള് ഓര്മകളും അല്ലെ..
.ന്റെ ഓർമകളുടെ നിറങ്ങളിപ്പോൾ കറുപ്പോ വെളുപ്പോ അല്ല എഴു നിറങ്ങൾ ചാർത്തിയ മഴവില്ലിന്റെ നിറമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ