ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ഹസ്സാങ്ക സാഹിബും കുഞ്ഞാപ്പു ഹാജിയും

Safdar Palathingal
കാസലൈറ്റിന്റെ മാന്‍ന്റലും,ഒരു ഇഞ്ച് ,രണ്ടു ഇഞ്ച് മുള്ളാണിയും, വെള്ള പേപ്പറും,പരുന്തിലീസ് (പട്ടം) ഉണ്ടാക്കാനുള്ള പേപ്പറും തുടങ്ങി 
സകല അവശ്യ സാധനങ്ങളും ലഭ്യമായിരുന്ന വെറും സ്റ്റേഷനറിക്കട മാത്രമല്ലായിരുന്നു മര്‍ഹൂം കുഞ്ഞാപ്പുഹാജിയുടെത്‌. അത് ഒരു വായനശാലയായിരുന്നു,സിറാജ് ദിനപത്രം,രിസാല, സുന്നിവേദി,പൂങ്കാവനം തുടങ്ങി എല്ലാ സുന്നി പ്രസിദ്ധീകരണങ്ങളും അവിടെ വെച്ച് ആര്‍ക്കും വായിക്കാമായിരുന്നു,അതിലുമപ്പുറം സംഘടനാ വിശേഷങ്ങളും മറ്റുംഎല്ലാവരോടും സഹിഷ്ണുതയോടെ ചര്‍ച്ച ചെയ്യുന്ന ഒരു കേന്ദ്രം .അതിനു സമാന്തരമായി വെറും പച്ചക്കറികള്‍ (തക്കാളി ,ഉള്ളി ,മൈസൂര്‍ ബായക്കയും )മാത്രം വില്‍ക്കപ്പെടുന്ന പച്ചക്കറിക്കട കച്ചോടം മാത്രമായിരുന്നില്ല സി.ഹസ്സാങ്ക സഹിബിന്റെതും..അത് ഹരിത രാഷ്ട്രീയത്തിന്റെ പച്ച തുരുത്തും,ആശാകേന്ദ്രവുമായിരുന്നു,. അവിടെ ചന്ദ്രിക, തൂലിക,മഹിളാ ചന്ദ്രിക,തുടങ്ങി ലീഗ് പ്രസിദ്ധീകരണങ്ങളും ,അഫ്കാര്‍,മുഹല്ലിം ,തുടങ്ങിയ സുന്നീ പ്രസിദ്ധീകരണങ്ങളും അവിടെ ആവശ്യക്കാര്‍ക്കു ലഭിക്കുകയും,പ്രസ്ഥാനിക ചര്‍ച്ചകളും നടക്കുമായിരുന്നു. വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്ളവരും ഈ രണ്ടിടങ്ങളില്‍ എത്തുകയും സഹിഷ്ണുതയോടെ ചര്‍ച്ച ചെയ്യുകയും,സംവദിക്കുകയും ചെയ്യുമായിരുന്നു.
ശരാശരി പാലതിങ്ങലില്‍ കാരന്റെ വായനയുടെ തുടക്കം ഇവിടങ്ങളില്‍ നിന്നായിരുന്നു.ഈ പഴയ കടകള്‍ക്ക് തിരശ്ചീനമായി കാവ്യനീതി പോലെ വായനക്കാര്‍ക്ക് വേണ്ടി ഇന്ന് മീഡിയ ലൈബ്രറി
ഉയര്‍ന്നു നില്കുന്നു ,, പുതു തലമുറക്ക് വായനയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നു വെച്ചിരിക്കുന്നു.ഇന്ന്‍
ചെഗുവേരയുടെ സിയാര മാസ്ട്ര പര്‍വതനിരകളിലെ ഗറില്ല പോരാട്ടവും ,മാവേസേത്തുങ്ങിന്റെ യനാണ് മലനിരകളിലെ സമരവീര്യവുമൊക്കെയും,സൂഫിസവും ,ഗാന്ധിസവും ,മതവും, രാഷ്ട്രീയവും നമ്മുടെ ഗ്രൂപ്പില്‍ ചൂടേറിയ സംവേദനങ്ങള്‍ക്ക് വിധേയമാകുന്നത് വായന പകര്‍ന്നു നല്‍കിയ ഈ അടിത്തട്ടില്‍ നിന്നാണ്..നമുക്ക് സംവദിക്കാനും ,അനുഭവങ്ങള്‍ പരസ്പരം പങ്കു വെക്കാനും ഗ്രൂപിനു പുറമേ ഇതാ ബ്ലോഗും വന്നിരിക്കുന്നു .. നമ്മുടെ നാടിലെ യുവതയും കാലത്തോടൊപ്പം സഞ്ചരിക്കാന്‍ തയ്യാറായിരിക്കുന്നു..നമുക്ക് എല്ലാ വിജയങ്ങളും ആശംസിക്കാം ...

ഹസ്സാങ്കയും കുഞ്ഞാപ്പു ഹാജിയും 
Click Here

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ