ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

ഒറ്റവലിക്ക്‌ കുടിച്ച്‌ തീർക്കാവുന്ന ഒരു തരം മോര്

Shaneeb Moozhikkal
ഒറ്റവലിക്ക്‌ കുടിച്ച്‌ തീർക്കാവുന്ന ഒരുതരം മോരുണ്ട്‌ കീരനല്ലൂർ ന്യൂകട്ട്‌ ഭാഗത്ത്‌..

കഴിഞ്ഞ ദിവസം ഞാനും ശരീഫും ഒന്നു നാടുകാണാനിറങ്ങി. ഒടുക്കം ഞങ്ങൾ " ചെറിയ കോയ തങ്ങളുടെ " കടയിലെത്തി; കുടിക്കാനായി അവിടെയുള്ളത്‌ ഞാൻ നേരത്തെ പറഞ്ഞ മോരാണു. നാട്ടുവിശേഷങ്ങളും , ചില്ലറ ചരിത്രവും പരാമർശിച്ച ഞങ്ങളുടെ സംസാരത്തിനിടയിൽ അദ്ദേഹം രണ്ടു ഗ്ലാസുകളിൽ മോരു റെഡിയാക്കി ഞങ്ങൾക്ക്‌ നീട്ടി.. അതൊരൊറ്റ വലിക്കങ്ങ്‌ കുടിച്ചു തീർത്തു എണീക്കുന്നേരം ഞങ്ങളോട്‌ വീണ്ടുമെത്തണമെന്നു " തങ്ങൾ " ഓർമ്മിപ്പിച്ചു..
കുറച്ചങ്ങോട്ട്‌ ഇടതു ഭാഗത്തേക്ക്‌ പോയാൽ "

കാക്കത്തടം മുഹമ്മദാക്കാന്റെ " എല്ലാം തികഞ്ഞൊരു പെട്ടിക്കടയുണ്ട്‌. കുറച്ചു മുൻപ്‌ വരെ പാലത്തിങ്ങൽ അങ്ങാടിയിൽ പെട്ടിക്കട നടത്തിയിരുന്ന അദ്ദേഹം ന്യൂകട്ട്‌ ഭാഗത്തെ ടൂറിസം മേഖലയിൽ ഉണ്ടായേക്കാനിടയുള്ള വികസന കുതിപ്പ്‌ കണ്ടാണു ഈയടുത്തായി അങ്ങോട്ട്‌ കട മാറ്റിയത്‌ എന്നാണു പറഞ്ഞത്‌..!

തനിനാടൻ രീതിയിലൊരുക്കുന്ന ഓംലെറ്റ്‌, ഗ്രീൻ പീസ്‌, ചുക്കുകാപ്പി, അദേഹത്തിന്റെ മാത്രം സ്പെഷൽ ചായ എന്നിവ അവിടെ കിട്ടും. ചില പ്രത്യേക ദിവസങ്ങളിൽ ചിക്കൻ പൊരിച്ചതും, പത്തിരിയും ഉണ്ടാവും എന്നും മുഹമ്മാക്ക പറഞ്ഞു.. കൂടാതെ യഥേഷ്ടം രാഷ്ട്രീയമടക്കമുള്ള സമകാലിക വിഷയങ്ങൾ ഉച്ചത്തിൽ ചർച്ചക്കുള്ള സൗകര്യവും, വായിച്ചിരിക്കാൻ സിൻഡിക്കേറ്റ്‌ പത്രം മനോരമയും, ആത്മാവ്‌ ചൂടാക്കാൻ ബ്രാന്റഡ്‌ സിഗരറ്റുകളും മുഹമ്മാക്ക ഒരുക്കിത്തരുന്നുണ്ട്‌. ഇതിനൊക്കെപ്പുറമെ എല്ലാവിഷയങ്ങളിലും മുഹമ്മാക്കാക്കുള്ള അറിവ്‌ അദ്ദേഹം ഏതൊരു പിശുക്കുമില്ലാതെ നമ്മളുമായി പങ്കുവെക്കാൻ തയ്യാറാണു...! അത്‌ മറ്റുള്ളവയേക്കാളൊക്കെ മേന്മയുള്ളതാണുതാനും..

ഫേസ്ബുക്ക്കിൽ ഇദ്ദേഹത്തിന്റെ പേരിൽ ഒരു പ്രൊഫെയിൽ ആരോ ഉണ്ടാക്കിയിട്ടുണ്ട്‌. മുഹമ്മാക്കയുടെ ജനസമ്മിതിയും ,ചുറുചുറുക്കം ആരും ഇഷ്ട്ടപ്പെട്ടുപോവും എന്ന തിരിച്ചറിവുള്ള ഏതോ ഒരുത്തനാണു ആ പ്രൊഫെയിൽ ഉണ്ടാക്കിയ്ട്ടുള്ളത്‌ . എന്തൊക്കെ പുതുതായി വന്നാലും പഴയ നോട്ടുബുക്ക്കിനോളം വരില്ല ഇപ്പോഴത്തെ ഫേസ്ബുക്ക്ക്‌ എന്നാണു മുഹമ്മാക്കയുടെ പക്ഷം.

ചെറിയ മഴയും കൂടെയുണ്ടെങ്കിൽ നാട്ടിലിരുന്നു സുഖമുള്ള ചിന്തകൾ പങ്കുവെക്കാൻ നാട്ടുകാരാൽ മുറിച്ചുമാറ്റപ്പെട്ട അക്ക്യേഷ്യ മരങ്ങളുടെ വേദന തളം കെട്ടിനിൽക്കുന്ന ന്യൂകട്ട്‌ ഭാഗത്ത്‌ തികഞ്ഞ സൗകര്യമുണ്ട്‌...!


link 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ