ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

ഇന്ദുലേഖ


      Safdar Palathingal
മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖയുടെ രചയിതാവ് ഒ.ചന്ദുമേനോന്‍ പരപ്പനങ്ങാടി മുന്‍സിഫ്‌ കോടതിയില്‍ ജോലി ചെയ്തിരുന്നു.ആ സമയത്തായിരിക്കണം പരപ്പനങ്ങാടിയിലെ 
ഉന്നത നായര്‍ തറവാടുകളില്‍ നിലവിലുണ്ടായിരുന്ന മരുമക്കത്തായമൊക്കെ വിഷയമാക്കി ആ പ്രശസ്തമായ ആ നോവല്‍
പിറന്നത്.
കൂടാതെ മലയാള സാഹിത്യത്തിലെ പ്രശസ്തനായിരുന്ന എന്‍.പി.മുഹമ്മദിന്റെ പല നോവലുകളും,നിരൂപണങ്ങളും പിറവിയെടുത്തത് പരപ്പനങ്ങാടിയിലെ മുഹമ്മദ്‌ സ്മാരക വായനശാലയില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമാണെന്ഹ് അദ്ധേഹം രേഘപ്പെടുതിയിട്ടുന്ദ്‌......./...,കലാമൂല്യമുള്ള സൃഷ്ടികള്‍ പിറവിയെടുക്കുന്നതിന്നു അനുയോജ്യമായ ഭൂപ്രകൃതിയാണു നമുക്കുള്ളത് എന്നു തോന്നുന്നു,അതുകൊണ്ടുതന്നെ വരും തലമുറയുടെ സര്‍ഗത്മകമായ കഴിവുകള്‍ പ്രകടിപ്പിക്കുവാനും,നല്ല സൃഷ്ടികള്‍ രൂപം കൊള്ളാനും പാലത്തിങ്ങല്‍ ഗ്രൂപ്പ്‌ വേദിയാകും എന്ന് നമുക്ക് പ്രത്യാശിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ