ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 9, വ്യാഴാഴ്‌ച

പൊടിയയനി മരവും പുറ്റട്ടാറയും

Shareef Thenath
പാലത്തിങ്ങൽ നിന്ന് പുറ്റാട്ടുതറയിലേക്കുള്ള ഹൈവേ മുണ്ടാപാടത്തിന്റെ കിഴക്ക് താമരശ്ശേരി ചൊരത്തിലേതു പോലത്തെ ആനവളവും പിന്നിട്ട്, രണ്ടു ഓവുപാലങ്ങളും കഴിഞ്ഞ് പുറ്റട്ടാറയുടെ ബോർഡറിലേക്ക് പ്രവേശിക്കുന്നിടത്താണ് ആ 'പൊടിയയണി' മരം കാറ്റും വെയിലും കൊണ്ട് വീറോടെ ഒറ്റയ്ക്ക് നില്ക്കുന്നത്.

അതിന്റെ ചോട്ടിലാണ് ദേശത്തെ പ്രമുഖർ വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്നതും ഒന്നിച്ചിരുന്നു വെടി പറയുന്നതും. അതീവ സാധാരണക്കാർ.


മരച്ചോട്ടിൽ കവുങ്ങിൻ തടി കെട്ടിയുണ്ടാക്കിയ ഇരിപ്പിടത്തിൽ ആളുകള് വന്ന് ഇരിക്കാൻ തുടങ്ങുമ്പോൾ പാടത്തിനടുത്തുള്ള പ്രദീപ്‌ ഓന്റെ പ്രാവിൻ

കൂട്ടില നിന്ന് എട്ടുപത്ത് പ്രാവുകളെ പിടിച്ച് ആകാശത്തേക്ക് എറിയും. സമാധാനത്തിന്റെ വെള്ളപ്രാവുകൾ തിരിച്ചു കൂട്ടിലെത്തുന്നത് വരെ ഓന് ഇനി ഒരു മനസ്സമാധാനവും ഉണ്ടാവില്ല.

പാടത്തിന്റെ പച്ചപ്പ്‌ കണ്ടും വൈകുന്നേരത്തെ കാറ്റ് കൊണ്ടും romantic ആവുന്ന പുറ്റട്ടാറക്കാരൻ അടുത്തിരിക്കുന്ന മറ്റേ പുറ്റട്ടാറക്കാരനോട് ചോദിക്കും:

" ബീഡി ണ്ടാ സഖാവേ ..? "

"ഇല്ല്യ, 'മൾബറോ' ണ്ട് ,.. ഇന്നാ.."


മൾബറോ കത്തിച്ച് മാനത്തേക്ക് പുക വിട്ട് ആകാശത്ത് പറക്കുന്ന പ്രാവുകളെ നോക്കി അതിശയിക്കും.

" ഷാജ്യേ,.. ഈ പ്രാവുകളെ പോലായാൽ എന്ത് രസാല്ലേ,, ഒരു പണിക്കും പോവാണ്ട് ഇങ്ങനെ പറക്കാം ...ആകാശത്ത്ന്ന് മുണ്ടാപ്പടോം പാലതിങ്ങലങ്ങാടീം പുറ്റട്ടാറിം ഒക്കെ ഉഷാറായി കാണാം.. "

"..അല്ലാ, നാളെ എവിടേണ് പണി..? "


"നാളെ വാസ്വേട്ടന്റെ വാർപ്പിടലാണ്ടോ.. മുങ്ങ്യാ വിവരറിയും."..


"സതീശൻ സഖാവേ.. സിറിയൻ പ്രശ്നം ഇനീം വഷളാവോ..? "

"..വഷളാവാണ്ടിരിക്കാനാണ് മ്മളെ പുട്ടിൻ എടപെട്ടത്.. പക്ഷെ നോബൽ കൊടുത്തതോ..? "

"നോബെലോക്കെ ഒരു അമെരിക്കൻ കളിയല്ലേ.. അല്ലെങ്കിൽ മ്മളെ സ്നോഡനു കിട്ടണ്ടതല്ലേ .."


ചർച്ച ഇങ്ങനെ അമേരിക്കയും മിഡിൽഈസ്റ്റും കടന്നു ഖൈബർ പാസ് വഴി കാഷ്മീരിലിറങ്ങി പാർലിമെന്റ് ചുറ്റി ഇന്ത്യാ ഗേറ്റിലൂടെ ഗുജറാത്തിലേക്ക് കടന്നപ്പളാണ്‌ അന്തരീക്ഷത്തെ ഞെട്ടിച്ചു കൊണ്ട് ഭയങ്കരമായ ആ ചോദ്യം കേട്ടത്.!


"ആരാണ്ടാ ഈ മരത്തിന്റെ കൊമ്പ് വെട്ടിയത്...??!" 


സുബ്ഹാനള്ളാ.! ചർച്ചിച്ചു കൊണ്ടിരുന്നവർ ഞെട്ടി പിന്നോട്ടു നോക്കി. അതാ ഊരയ്ക്ക്‌ കൈ കൊടുത്ത് മീശ വിറപ്പിച് കൊണ്ട് നില്ക്കുന്നു, കടുത്ത പ്രകൃതി സ്നേഹിയായ സുധാരേട്ടൻ.


അപ്പോൾ മാത്രാണ് അവർ പൊടിയയനി മരത്തെ ശ്രദ്ധിക്കുന്നത്. ഇന്നലെ വരെ ശുഷ്കാന്തിയോടെ നിന്നിരുന്ന മരം ഇതാ കൊമ്പൊക്കെ വെട്ടിമാറ്റപ്പെട്ട്അന്തം വിട്ട് പ്രേതം പോലെ നില്ക്കുന്നു.!


"oh my Gosh..! 

പറയുമ്പോലെ ഇതാര് വെട്ടി.? 
പുറ്റട്ടാറയൊട് ദേശ്യള്ള ഏതോ കഷ്മലൻ വെട്ടിയതാണ്. മിക്കവാറും പാലതിങ്ങലെ സാമൂഹ്യ വിരുദ്ധരായിരിക്കും.!.. ഇതങ്ങനെ വിട്ടാൽ പറ്റൂല, പ്രതിഷേധിക്കണം അപ്പ്വേട്ടാ .. "- റഫീക്ക് രോഷം കൊണ്ടു.

"ഇതിനൊക്കെ എന്ത് പ്രതികരിക്കാൻ..? ഒരു മരം വെട്ടിയതിനു പ്രതിഷേധിക്ക്യെ..!! ബേറെ പണില്ല്യ."  --സ്ഥലത്തെ കോണ്‍ഗ്രസ്സും പ്രമുഖ പിന്തിരിപ്പൻ മൂരാച്ചിയും അറിയപ്പെടുന്ന പെറ്റി ബൂർഷ്വായുമായ സന്തോഷ്‌ ഇടങ്കോലിട്ടു.


" സന്തോഷേ.. മരത്തിനെ പറ്റി ഒരക്ഷരം മിണ്ട്യാൽ ജോസഫ്‌ സ്റ്റാലിനാണെ സത്യം, അന്നെ എടുത്ത് ബാലാൻ തോട്ടിൽ കൊണ്ടോയിടും!..-- കുട്ടിമോനെട്ടൻ താക്കീത് ചെയ്തു..


സ്റ്റാലിന്റെ മീശ ഓർത്തപ്പോ സന്തോഷ്‌ മിണ്ടാതിരുന്നു.


പ്രതിഷേധിച്ചേ പറ്റൂ .. എങ്ങനെ പ്രതിഷേധിക്കും..??


പ്രശ്നമാണ്. പുറ്റട്ടാറയുടെ സംസ്കാരത്തിനും മഹിമക്കും അനുസരിച് പ്രതിഷേധി ക്കണം.

അങ്ങനെ ആലോചനയായി..

ഷാജ്യെട്ടൻ ആലോചിക്കാനായി ഓവ് പാലത്തിന്മേൽ പോയി ഇരുന്നു.

ബാബ്വേട്ടൻ റോട്ടിൽ കുത്തിയിരുന്ന് ആലോചിച്ചു.
കുട്ടിമോനേട്ടൻ കവുങ്ങിൻ തടിമേൽ കിടന്ന്‌ ആലോചനയായി.
സഖാവ് കുഞ്ഞുട്ടി മരത്തിന്മേൽ ചാരി നിന്ന് ബീഡി പുകച്ച് ആലോചിച്ചു.
അന്തരീക്ഷം ആകെ കലങ്ങി മറിയാൻ തുടങ്ങി . 
തലച്ചോറുകൾ പുകഞ്ഞപ്പോൾ അന്തരീക്ഷം ചൂടുപിടിച്ചു. 
മാനത്ത് കാർമേഘങ്ങൾ ഉരുണ്ടു കൂടി. 
ആകെ മൊത്തം അല്ക്കുൽത്തായി.

കൊറേ ആലോചിച് തുമ്പ് കിട്ടതായപ്പോ ഷിജുവിന് തോന്നി പാടത്ത് ചളിയിൽ ഇറങ്ങി ചിന്തിച്ചാലോന്ന്. ഉടനെ പാടത്തിറങ്ങി. കരിംപച്ച ഞാറുകളിലേക്ക് നോക്കി നിന്നപ്പോ പെട്ടെന്ന് തലയില് സീറോ ബൾബ് കത്തി. 

"yes,i got it.! " കിട്ടീ കിട്ടീ.. ഇനിക്ക് ഐഡിയ കിട്ടീ ..
എല്ലാരും കേട്ടോളീ.. അതായത്..
ഈ റോഡിന്റെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെ മരം നട്ട് ഞമ്മക്ക് പ്രതിഷേധിക്കാം ..പറ്റ്വെങ്കി പാലതിങ്ങലങ്ങാടീലും നടാം.!
എങ്ങനെണ്ട്..??

ഉടനെ സഖാവ് കുഞ്ഞുട്ടി പ്രഖ്യാപിച്ചു :"സർവ്വ ലോക പുറ്റട്ടാറക്കാരേ സംഘടിക്കുവിൻ.. നിങ്ങൾക്ക് നഷ്ടമാവുന്നത് പറമ്പില് ബെർതെ മുളച്ച മൂച്ചിത്തൈ, അയനി പയനി and പൊടിയനി തൈകൾ മാത്രം.. കിട്ടാനുള്ളതോ, മ്മളെ ഹൈവേ ഉടനീളം തണൽ .!! inform all our Putattarans,, 


"ഹാ.. അത് ചീറും ..  

വിനോദ് പറഞ്ഞു.:" ഹാ, പിന്നേയ് , വേണോങ്കി പാലതിങ്ങലെ ആ "ഫേസ്ബുക്ക"ന്മാരേം വിളിച്ചോ, ലവന്മാർക്ക് ഒരു പണിയാവട്ട്.!!" 
_________________________________
എല്ലാം കേട്ടപ്പോ ഞാൻ വളരെ നിഷ്കളങ്കമായി ചോദിച്ചു :" അതേയ്, രാമേട്ടാ..ചീനി മരം കുയിച്ചിടാൻ പറ്റ്വോ ..?"

രാമേട്ടൻ ഗൌരവത്തോടെ പറഞ്ഞു.;" നോ never...ചീനി വേണ്ട! അത് പൊർചുഗീസിന്നു വന്ന മരാണ്..മാത്രല്ല, ചീനിന്റെ ചോട്ടിൽ ഇരുന്നാൽ പക്കാ നോണ്‍-വെജ് ആയിപ്പോവും.! മനസ്സിലായാ..?"


തികച്ചും നിഷ്കളങ്കനായ എനിക്ക് എന്ത് മനസ്സിലാവാൻ.!

ഞാൻ ഒരു മൂച്ചി തൈ പറിക്കാൻ പോയി.. 
_____________________________ 
കടപ്പാട്-- പലതിങ്ങലെ ചീനി മരങ്ങളോട്. 
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ