ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 20, തിങ്കളാഴ്‌ച

കാല്‍പന്തിന്റെ വീര്യം

Iqbal Chuzhali
ബൂട്ട്സണിങ സായിപ്പിനൊപ്പം നഗ്നപാദനായി പന്തു തട്ടി ഗോള്‍ വല കുലുക്കിയ ചരിത്രം മലപ്പുറത്തിനു സ്വന്തം.കൊയ്ത്തൊഴിങു പന്തുരുളാന്‍ കാത്തിരിക്കുന്ന പാടങളുണ്ടിവിടെ,കാല്‍പന്തിന്റെ സെവന്‍സാഘോഷം,,,വഴി മാറുന്നു,കൊയ്ത്തു പാട്ടിന്റെ വശ്യതയില്‍ നിന്നു സാമ്പ താളത്തിന്റെ ചടുലതയിലേക്ക്,അര്‍ജന്റീനിയന്‍ കളി
വിന്യാസത്തിലേക്ക്,എസ്പാനിയന്‍ ഫുട്ബോളിന്റെ മനോഹാരിതയിലേക്ക് ഉയരുന്ന കളി നിലങള്‍...ആ മലപ്പുറം ഫെഡേഷന്‍ കപ്പിനെ വരവേല്‍ക്കാനൊരുങുകയാണു മഞേരിയില്‍.കാല്‍ പന്തിന്റെ ധ്രുത ചലനങളിലേക്ക് നീങുകയാണ്‍ മലപ്പുറം മഞേരി പയ്യനാട് സ്റ്റേഡിയം,
മലപ്പുറത്തിനു സ്വന്തം.ചേക്കുവും,ഇരുമ്പന്‍ മൊയ്തീനും മലപ്പുറം അസീസും,,,അങനെ കാല്‍പന്തിന്റെ വീര്യം ഇന്ത്യയാകെ പടര്‍ത്തിയ മലപ്പുറത്തുകാര്‍.കിഴക്കന്‍ മലയോര മേഖലയുടെ ആവേശമുയര്‍ത്തി എടവണ്ണ സീതി മെമ്മോറിയല്‍ മുതല്‍ പടിങാറു നഹാസാഹിബ് സ്റ്റേഡിയം വരെ നീളുന്നു ജില്ലയുടെ പന്താവേശം.രാജ്യാന്തര നിലവാരത്തിലേക്ക് പന്തടിച്ചു കയറ്റിയിട്ടുള്ള ഒട്ടനവധി താരങള്‍ക്ക് ജന്‍മം നല്‍കിയ കേരളത്തിന്റെ ഫുട്ബോള്‍ സ്കൂളായ അരീക്കോടും
മലപ്പുറത്തിനു സ്വന്തം.കൊയ്ത്തൊഴിങു പന്തുരുളാന്‍ കാത്തിരിക്കുന്ന പാടങളുണ്ടിവിടെ,കാല്‍പന്തിന്റെ സെവന്‍സാഘോഷം,,,വഴി മാറുന്നു,കൊയ്ത്തു പാട്ടിന്റെ വശ്യതയില്‍ നിന്നു സാമ്പ താളത്തിന്റെ ചടുലതയിലേക്ക്,അര്‍ജന്റീനിയന്‍ കളി വിന്യാസത്തിലേക്ക്,എസ്പാനിയന്‍ ഫുട്ബോളിന്റെ മനോഹാരിതയിലേക്ക് ഉയരുന്ന കളി നിലങള്‍...ആ മലപ്പുറം ഫെഡേഷന്‍ കപ്പിനെ വരവേല്‍ക്കാനൊരുങുകയാണു മഞേരിയില്‍.കാല്‍ പന്തിന്റെ ധ്രുത ചലനങളിലേക്ക് നീങുകയാണ്‍ മലപ്പുറം മഞേരി പയ്യനാട് സ്റ്റേഡിയം,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ