ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 22, ബുധനാഴ്‌ച

ഖാഹിറുല്‍ മുസ്ഥഹീല്‍



Safdar Palathingal
ഖാഹിറുല്‍ മുസ്ഥഹീല്‍'"{അസാദ്ധ്യതകളുടെ അതിശയന്‍}..ശാരീരിക അവശതകളോടു പൊരുതി ഉയര്‍ന്ന വിദ്യാഭ്യാസം നേടി ഇപ്പോള്‍ സൌദിയിലെ പ്രമുഖ പത്രത്തിന്റെ ജേണലിസ്റ്റായി പ്രവര്‍ത്തിക്കുകയും, തന്നെപ്പോലെ ശാരീരിക വൈകല്യമുള്ളവര്‍ക്ക് പ്രചോദനമേകാനും,അവരെ സമൂഹത്തിന്‍റെ ഭാഗമായി ഉയരങ്ങളില്‍ എത്തിക്കുന്നതിനു കരുത്തു പകരുന്നതിനും വേണ്ടിയാണ് സൌദി പൌരനായ അമ്മാര്‍ ബുഖീസ് തന്‍റെ ആത്മകഥയായ "ഖാഹിറുല്‍ മുസ്ഥഹീലിലൂടെ തന്‍റെ ക്ലേശകരമായ അനുഭവങ്ങള്‍ പങ്കു വെക്കുന്നത്..ശാരീരികാരോഗ്യമല്ല, മാനസികാരോഗ്യമാണ് തന്‍റെ കരുത്തെന്ന്‍ അദ്ദേഹം തെളിയിക്കുക മാത്രമല്ല ലോകത്താകമാനം സഞ്ചരിച്ചു ശാരീരികമായി
അവശതകള്‍ ഉളളവരുടെ മനസ്സുണര്‍ത്തുന്നതിന്ന്‍ വേണ്ടി പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു.

അതുപോലെതന്നെ നമ്മുടെ തിരുരങ്ങാടിയിലെ വെള്ളിനക്കാടില്‍ നിന്നും ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെയും, മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും കഴിവ് തെളിയിച് യുവജന അവാര്‍ഡ്‌ ജേതാവയ റാബിയയും നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്.
നമ്മുടെ പാലത്തിങ്ങലിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ,കലാ കായിക രംഗത്ത്‌ നിറഞ്ഞുനില്‍ക്കുന്ന പി.സി.യാസര്‍ അറഫാത്തും അതിശയങ്ങളുടെ അതിശയന്‍ തന്നെ.അവശതകളെ അതിജയിച് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ യാസി ര്‍ ഇന്ന്‍ പാലത്തിങ്ങലിലെ ഒഴിച്ചു കൂടാനാവാത്ത വ്യക്തിത്വമാണ്‌.ഇച്ഛാശക്തിയിയും,നിശ്ചയധാര്‍ഡ്യവും കൈമുതലാക്കി നമ്മളില്‍ ഒരാളായി,എല്ലാവരുടെയും സുഹ്രത്ത് ആയി സാമൂഹിക രംഗത്ത്‌ നിറസാന്നിധ്യമായി തിളങ്ങി നില്‍ക്കുന്നു.പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന യാസിര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്..

Fb Link

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ