ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 10, വെള്ളിയാഴ്‌ച

പ്രവാസം

പ്രവാസിയുടെ കഥകള്‍ ഒരിക്കലും ഒരു പഞ്ഞവുമുണ്ടായിട്ടില്ല...അനുഭാവ പൂര്വ്വം കേള്ക്കാ നുള്ള ചെവികള്ക്കാംണ്
Shihab Manammal
ക്ഷാമം..
ലോഞ്ചില്‍ കയറി എങ്ങോട്ടെന്നറിയാതെ ഏതെങ്കിലും കരയിലിറങ്ങി വെയിലും ചൂടും മരംകോച്ചുന്നതണുപ്പും അനുഭവിച്ചു തുടങ്ങിയിരുന്ന പ്രവാസിയും ഇന്നേറെ മാറിയിരിക്കുന്നു. തപാല്‍ ടെലിഫോണിനു വഴിമാറിയപ്പോള്‍.. പിന്നീടത് മൊബൈലിനും ഇപ്പോള്‍ സോഷ്യല്മീ്ഡിയകളടക്കം ജനങ്ങളെ ബന്ദപ്പെടാന്‍ സഹായകമായുണ്ട്...പ്രവാസിയും കാലത്തിനൊപ്പം മാറി..മാത്രമല്ല നാടിനെയും നാട്ടുകാരെയും മാറ്റിയെന്നതാണ് ശെരി..കേരളത്തെ പ്രത്യേകിച്ച് മലബാര്‍ മേഖലയിലുള്ള ജീവിതനിലവാരം മെച്ചപ്പെട്ടതില്‍ ഗല്ഫുപ്രവാസികളുടെ പങ്ക് നിസ്തുലമാണ്..

ആതുരാലയങ്ങള്‍ പലതും അവര്‍ നാട്ടിന് സമര്പിച്ചപ്പോള്‍ തന്നെ തന്റെ മറ്റൊരു സമ്പാദ്യമായ രോഗങ്ങളും വകയായി നല്കിമ..
മുലയൂട്ടുന്ന സ്വന്തം കുഞ്ഞിനെ വാരിയെടുത്ത് ഉമ്മവേക്കുമ്പോള്‍ കുഞ്ഞുവായിനിന്നുള്ള അമ്മിഞ്ഞപാല്മണണം പോലും പിന്നീടവന് അന്യമാവുകയാണ്.. തൊലിപ്പുറത്തുണ്ടാക്കുന്ന മുറിവിനെക്കാള്‍ വേദനയുണ്ടാക്കുമാ വിരഹം.. അതനുഭാവിച്ചവര്ക്കുറിയാം.. പ്രവാസം കൊണ്ട് സമ്പാദിച്ചവനും സമ്പാദ്യമില്ലത്തവനും ഈ കാര്യത്തില്‍ ദരിദ്രന്‍ തന്നെ..
.അതിര്ത്തി യില്‍ പോരാടിയ പട്ടാളക്കാരന്റെെയും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസിയുടെയും അനുഭവകഥകള്‍ ബഡായി(ചില അങ്ങിനെഇല്ലെന്നല്ല) ചിലര്ക്കെ ങ്കിലും തോന്നും....

ചെറുപ്രായത്തില്‍ മദ്രാസിലും പത്തിരുപത് വര്ഷം ഗള്ഫി്ലുമായി ഒടുവില്‍ അവിടുന്നു തന്നെ ഞങ്ങളെ വിട്ടുപോയ എന്റെ് പിതാവടക്കമുള്ള(അദ്ദേഹത്തിന്റെ് മഗ്ഫിരത്ത്തിനു വേണ്ടി പ്രാര്ത്ഥിതക്കാന്‍ അപേക്ഷിക്കുന്നു.) പ്രവാസിയെ ഉദാഹരിക്കാന്‍ സ്വയം ഉരികിമറ്റുള്ളവര്ക്ക് വെളിച്ചം നല്കുാന്ന മെഴുകുതിരിയല്ലാതെ മറ്റൊന്നും കിട്ടുന്നില്ല...
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക 
  • Shareef Thenath Shihab sahib,  
  • Shebu Here പ്രവാസത്തിന്റെ നേരടരുകൾ ഉരികി തീരുന്ന മെഴുകി തിരിയോടു ഉപമിച്ച് ശിഹാബ് നന്നായി എഴുതി. സ്വയം ഉരുകി തീർന്ന പ്രവാസിയെ കുറിച്ച് എവിടെയോ ആരോ സരസമായി എഴുതിയത് ഓർമ്മ വരുന്നു,മരിച്ചു ചെല്ലുമ്പോള്‍ പടച്ചവൻ ചോദിക്കുമത്രെ മഴയും,പുഴകളും, മലകളും, പ്രക്രതി ഭംഗിയും ഉള്ള ദൈവത്തിന്ടെ സ്വന്തം നാടില്‍ ജനിപ്പിച്ചിട്ടും നീ ഈ മണലാരണ്യത്തില്‍ ജീവിതം ഹോമിച്ചത് എന്തിനെന്ന് 

    ശിഹാബിന്റെ പ്രിയ ഉപ്പാക്ക് പരത്തില്‍ അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ . കൂടെ നമ്മെയും പടച്ചവന്‍ സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടുമാറാവട്ടെ......
  • Shihab Manammal ആമീന്‍ യാ റബ്
  • Muhd Aslam Pvp ആമീന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ