ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 8, ബുധനാഴ്‌ച

കുറ്റബോധം

Shihab Manammal
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്ജോലി ചെയ്യുന്ന  കടയില്‍ കസ്റ്റമാറായിവന്ന സൌദിപൌരന്‍ അദ്ദേഹം ഏല്‍പിച്ച വര്‍ക്കുസംപന്തമായി ചെറിയ വാക്തര്‍ക്കം നടന്നു.പറഞ്ഞെല്പിച്ച പ്രകാരമായില്ലെന്ന്അദ്ദേഹവും,അല്ല അത് കൃത്യമാണെന്ന് ഞാനും,വ്യക്തമായി പരിശോദിച്ചാല്‍ വ്യക്തമാവുമെന്നു ഞാന്‍ പറഞ്ഞു..അദ്ദേഹം കൂട്ടാക്കിയില്ല.കടയില്‍ ഇത് സാധാരണമാണ്.
പക്ഷേ അദ്ദേഹം അക്ഷമനായി കയര്‍ക്കുവാനും ശബ്ധമുയര്ത്താനും തുടങ്ങി.പിടിച്ചു നില്‍ക്കാനായി ഞാനും...
സംസാരത്തിനിടയില്‍ അയാള്‍ താന്‍ ആരാണെന്നും,താന്‍ വഹിക്കുന്ന പദവിയെക്കുറിച്ചും എന്നെ താക്കീത് ചെയ്തു.അതിനു തെളിവായി പേഴ്സില്‍ നിന്ന് തന്‍റെ വര്‍ക്ക്കാര്‍ഡ് എടുത്തു കാണിച്ചു.ഉയര്‍ന്ന പദവിയുള്ള സര്‍ക്കാര്‍ ഉധ്യോഗസ്ഥന്‍...
സ്വല്പം ഒന്ന് ഭയന്നെങ്കിലും പുറത്ത് കാണിക്കാതെ ഞാന്‍ നിന്ന്.നിങ്ങളുടെ ക്ഷമയില്ലായിമയും ധ്രിതിയും ആണെന്നും,എന്‍റെ
കുഴപ്പമാല്ലെന്നും ഞാനാവര്ത്തിച്ചു..
എന്നെ ശകാരിച്ചും പിരുപിരുത്തും "കാണിച്ചുതരാം"എന്ന് ഭീഷണിപ്പെടുത്തിയും കൊണ്ട് പുറത്തുപോയി..
മനസ്സു ദേഷ്യവും,പകയും കാരണം നിരാശനും അസ്വസ്തവുമായി,
എങ്കിലും....ശരിയും ന്യായവും എന്‍റെ പക്ഷത്താണെന്നും, അതുകൊണ്ട് തന്നെ ദയ അര്‍ഹിക്കുന്നുണ്ടെന്നും അറിയിച്ചു കൊണ്ട് എന്‍റെ മനസ്സാക്ഷി കോടതിയുടെ ആശ്വാസ വിധികള്‍ വന്നു കൊണ്ടിരുന്നു..

രണ്ടു ദിവസം കഴിഞ്ഞു പ്രസ്തുത വ്യക്തി വീണ്ടും കടയിലേക്ക് കയറി വരുന്നത് കണ്ടു ഉള്ളില്‍ ഒരാന്തല്‍.."ഇനിയെന്ത് എടാകൂടമാണ് പടച്ചോനേ?"(ഞാന്‍ മനസ്സില്‍ കരുതി) പക്ഷെ..ആളുടെ ശരീരഭാഷയില്‍ മാറ്റം കണ്ടു.
ക്ഷമാപണം നടത്തുന്നതിനായി വന്നതത്രെ..വീട്ടില്‍ വെച്ച് നോക്കിയപ്പോള്‍ കാര്യം കൃത്യമായിരുന്നു,ആ സമയം തന്‍റെ "മൂഡ്‌" ശരിയായിരുന്നില്ലെന്നും,ഞാന്‍ സ്ഥിരം വഴക്കാളിയല്ലെന്നും പറഞ്ഞു.ഈ പകയുമായി നാളെ(പരലോകത്ത്) നാം കണ്ടു മുട്ടരുതെന്നും താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞുകൊണ്ടിരുന്നു.
അദ്ദേഹത്തെപോലെയുള്ള ഉന്നതവ്യക്തി നിസാരനായ എന്നോട് പ്രത്യേകിച്ച് മറ്റൊരു കാരണവുമില്ലാതെമില്ലാതെ വന്നു ക്ഷമ ചോദിക്കണമെങ്കില്‍ അദ്ദേഹത്തിന്‍റെ മനസ്സിന്‍റെ വലിപ്പമാണത്..അതും വഴക്കിട്ട്പ്പോള്‍ ഞങ്ങള്‍ മാത്രമായിരുന്നെങ്കിലും ഈസമയം മറ്റു രണ്ടാളുകള്‍ കൂടിയുല്ലപ്പോഴായയിരുന്നു..
ആ ക്ഷമാപണം വലിയ പീഡിതന്റെ ഭാവത്തിലിരുന്ന എന്‍റെ മുന്‍പില്‍ അയാള്‍ വലുതാവുകയായിരുന്നു.വാതില്‍ കടന്നു പോവുമ്പോള്‍ എന്‍റെ "മനസ്സാക്ഷികോടതി" നൂറില്‍നൂറു ക്ലീന്‍ചിറ്റ് എന്നില്‍ നിന്നും പറിച്ചെടുത്ത്

അദ്ദേഹത്തിനു നല്കുന്നുണ്ടായിരുന്നു..
കുറ്റബോധാത്തെക്കാള്‍ വലിയ ഒരു ശിക്ഷ വേറെയില്ല..
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • Althaf Pvp Good
  • Althaf Pvp എങ്കിലും....ശരിയും ന്യായവും എന്‍റെ പക്ഷത്താണെന്നും, അതുകൊണ്ട് തന്നെ ദയ അര്‍ഹിക്കുന്നുണ്ടെന്നും അറിയിച്ചു കൊണ്ട് എന്‍റെ മനസ്സാക്ഷി കോടതിയുടെ ആശ്വാസ വിധികള്‍ വന്നു കൊണ്ടിരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ