ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 22, ബുധനാഴ്‌ച

മര്‍ഹും സി.സി മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍

Mubashir Sangam
ഒരു ദേശത്തിന്‍റെ ഉതഥാനത്തിന് വേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ സമര്‍പ്പിച്ച നിസ്വാര്‍ത്ഥ പണ്ഡിതന്‍ . ആയുസ്സും ആരോഗ്യവും ഇല്‍മീ പ്രവര്‍ത്തനത്തിനായി മാറ്റിവെച്ച ആ മഹാനവറുകളുടെ ജീവിതത്തിലേക്ക് എനിക്ക് കിട്ടിയ അറിവ് വെച്ച് ഒരെത്തിനോട്ടം 
കര്‍മവീഥിയിലുണ്ടായിരുന്ന കാലമത്രയും ദീനി സേവനത്തിനും മതസൌഹാര്‍ദ്ധത്തിനും നീക്കിവെച്ച ആ പുണ്യപുരുഷന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരുനിമിഷത്തെ മൗനവാചാലത്തിനു ശേഷം തുടങ്ങട്ടെ ....
അദമ്യമായ സ്നേഹാതിരോകത്തോടെ , അടക്കി നിര്‍ത്താനാവാത്ത കണ്ണീരോടെ , നാളെ നമുക്ക് ശുപാര്‍ശ ചെയ്യുമെന്ന ഉത്തമബോധ്യത്തോടെ ,അദ്ദേഹത്തിന്‍റെ പ്രവര്‍ത്തങ്ങള്‍ അല്ലാഹു സ്വീകരിക്കട്ടെ എന്ന ഉള്ളുരുകിയ പ്രാര്‍ത്ഥനയോടെ , പാലത്തിങ്ങലിന്‍റെ നാള്‍വഴികളില്‍ നന്മക്കുവേണ്ടി കണ്ണിമ ചിമ്മാതെ കാവലിരിക്കാന്‍ ഇങ്ങനെയൊരു മഹാമനീഷി ഇവിടെ ഉണ്ടായിരുന്നു എന്ന നഷ്ട്ടബോധത്തോടെ ,നമുക്ക് മേല്‍ സ്വാധീനവും അധികാരവുമാണ്ടായിരുന്ന ഉഗ്രപ്രതാപിയുടെ സാനിധ്യം ഇപ്പോളില്ലന്ന ഹൃദയഭാരത്തോടെ , തപിക്കുന്ന

ഞങ്ങളുടെ ഹൃദയങ്ങളില്‍ നിന്ന് കുളിരുള്ള അഭിവാദ്യങ്ങള്‍ അദ്ദേഹത്തിന്‍റെ സന്നിധിയിലേക്ക് എത്തിച്ചു കൊടുക്കണേ നാഥാ എന്ന് ഉള്ളുരുകിയ പ്രാര്‍ത്ഥനയോടെ .. നമുക്ക് ഉസ്താദിനെ സ്മരിക്കാം
ദീര്‍ഘകാലം പാലത്തിങ്ങല്‍ പള്ളിയിലെ കത്തീബ് ആയി സേവനമനുഷ്ഠിച്ച ഉസ്താദ്‌ എല്ലാവര്‍ക്കും ഏറെ പ്രിയപെട്ടവര്‍ ആയിരുന്നു . തെറ്റുകള്‍ കണ്ടാല്‍ അത് ആരുടെ മുഖത്തു നോക്കിയും പറയാന്‍ ഉസ്താദിനു മടി ഉണ്ടായിരുന്നില്ല നല്ലത് കണ്ടാല്‍ അഭിനധിക്കാനും
ശാരിരികഅവശതകള്‍ തളര്‍ത്തിയപ്പോള്‍ ഒരു തവണ കത്തീബ് സ്ഥാനത്ത് നിന്നും മാറി നിന്ന ഉസ്താദ്‌ നാട്ടുകാരുടെ സ്നേഹാദരങ്ങളോടെ ഉള്ള വിളിയാല്‍ വീണ്ടും ആ സ്ഥാനം മരണം വരെ അലങ്കരിച്ചു പോന്നു .എല്ലാവര്ക്കും ഉസ്താദിനെ പേടിയും അങ്ങേയറ്റം ബഹുമാനവും ആയിരുന്നു . തന്‍റെ മതക്കാരെ പോലെ അന്ന്യ മതക്കാരെയും ഉസ്താദ്‌ വളരെ അതികം സ്നേഹിച്ചിരുന്നു .മത സൗഹാര്‍ദ്ദത്തിന്‍റെ വിളക്ക്കണ്ണിയായിരുന്നു ഉസ്താദ്‌ അവറുകള്‍
മുന്‍ പഞ്ചായത്ത് സാമുഹിക ക്ഷേമ വകുപ്പ് മന്ത്രിയും നമ്മുടെ നിയോജക മണ്ഡലം മുന്‍ എം.എല്‍.എ യുമായിരുന്ന നമ്മുടെ നാട്ടുകാരന്‍ പ്രിയപ്പെട്ട അവുഖാദര്‍ കുട്ടി നഹ വിട പറഞ്ഞ 1988 ഓഗസ്റ്റ്‌ 11 നു തന്നെയാണ് ഉസ്താദും നമ്മെ വിടപറഞ്ഞു പരന്‍റെ വിളിക്കുത്തരം നല്‍കി പരലോകത്തേക്കു പറന്നു പോയത്
വിനയം കൊണ്ട് വ്യക്തിത്തം സമ്പന്നമാക്കിയ അപൂര്‍വ്വ ജീവിതങ്ങള്‍ ചരിത്രത്തിന്‍റെ ഭാഗമാണ് . ഉന്നതിയുടെ കൊടുമുടികള്‍ താണ്ടിയാലും ദൈവിക ദാസനെന്ന ബോധത്തില്‍ സ്വയം താഴ്ന്നു മഹത്ത്വമാര്‍ജിക്കുന്നവരണവര്‍ . സ്വയം മഹത്ത്വം കൈയ്യാളുന്നവര്‍ക്കിടയില്‍ ഇവര്‍ അതുല്യ തേജസ്സോടെ പ്രകാശം പരത്തി നില്‍ക്കും .അത്തരമൊരു ജിവിതത്തിന്‍റെ പ്രതീകമായിരുന്ന സി.സി ഉസ്താദ്‌ എന്ന് പറയുന്നതാകും ജീവിതത്തിനു നല്‍കുന്ന ഏറ്റവും യുക്തമായ നിര്‍വചനം
ഇദ്ദേഹത്തിന്‍റെ നാമം കേള്‍ക്കുമ്പോഴേ നമ്മുടെ മനോമുകുളത്തിലേക്ക് ഓടിവരുന്ന ഒരു മുഖമുണ്ട് . വിനയവും സല്‍സ്വഭാവവും നിറഞ്ഞു നില്‍ക്കുന്ന മുഖം. അകമേ ലാളിത്യം കളിയാടുമ്പോയും പുറമേ ഗാംബീര്യം വിളയാടുന്ന ശാന്ത ഗംഭീര മുഖം
നന്മയുടെയും വിജഞാനത്തിന്‍റെയും സമാനതകളില്ലാത്ത പൂക്കളം വിരിയിച്ച അഭിവന്ന്യരായ സി.സി ഉസ്താദ്‌ ജീവിക്കുന്നത് പാലത്തിങ്ങല്‍ മഹല്ലിലെ തലമുറകളുടെ മനസ്സിലാണ് . നാടിന്‍റെ സ്വകാര്യ അഹങ്കാരമായി ഉസ്താദിനെ നാം കൊണ്ടാടിയിരുന്നു . 1990 മുന്‍പുള്ള തലമുറകള്‍ക്ക് ഉസ്താദിനെ കുറിച്ച് പറയാന്‍ നൂറുനൂറു കഥകള്‍ ഉണ്ടാകും . തലോടലിന്‍റെ ഒരു നനുത്ത തൂവിരല്‍ സ്പര്‍ശം അനുഭവിച്ചതിന്‍റെ , ആസ്വാദകരമായ ഉപദേശങ്ങള്‍ ശ്രവിച്ചതിന്‍റെ ,ഹൃധയത്തിന്നായം തൊടുന്ന പ്രാര്‍ത്ഥനകള്‍ കൊണ്ട് കണ്ണുകള്‍ നനയിച്ചതിന്‍റെ , അവരുടെയൊക്കെ ജീവിതം നവീകരിച്ചതിന്‍റെ ,അങ്ങനെയങ്ങനെ പലതിന്‍റെയും
ആ മഹാനുഭാവന്‍റെ ജീവിതത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ നിരവധി അര്‍ത്ഥവത്തായ സന്ദേശങ്ങളുണ്ട് . ഇഖ്‌ലാസും സൂക്ഷ്മതയും ദീനിസേവന രംഗത്ത് ആത്മാര്‍ഥതയും ഒത്തിണങ്ങിയ ദീര്‍ഘ വീക്ഷണമുള്ള മഹാനായിരുന്നു മര്‍ഹും സി.സി ഉസ്താദ്‌
മരണമില്ലാത്ത ഒരു ലോകത്തേക്ക് മടക്കമില്ലാത്ത ഒരു യാത്രയാണ്‌ അങ്ങ് പോയത് അവിടെ സ്വര്‍ഗീയ ലോകത്തേക്ക് . അറിഞ്ഞതിലപ്പുറം എത്രയോ അറിയാന്‍ ബാക്കിവെച്ച സ്വാതിക ജീവിതത്തിന്‍റെ അടയാളം . ഒരു ജേതാവിനെപ്പോലെ പാലത്തിങ്ങല്‍ കബര്‍സ്ഥാനിന്‍റെ പൂമുഖത്തു സഹാഗമികളോടു പുഞ്ചിരിതൂകികിടക്കുന്ന ആ തിരുമുഖം നമ്മുടെ മനോമുകുളത്തില്‍ നിന്ന് മാഞ്ഞുപോകുന്നില്ല . സ്മരണ ഒരു ജീവിതമാണ്‌ സ്മരിക്കുംതോറും ആ ജീവിതമാണ്‌ ആവര്‍ത്തിക്കപെടുന്നത് . അല്ലാഹു അദ്ദേഹത്തിനു മഗ്ഫിരത്തും മര്‍ഹമത്തും നല്‍കുമാറവട്ടെ.... ആമീന്‍ 

FB Link

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ