
Shaneeb Moozhikkal
ഒക്ടോബർ
- 9 ലോക തപാൽ ദിനമായി ആചരിക്കുന്നു ..139 വർഷങ്ങൾക്ക് മുന്പ് 1874
ഒക്ടോബർ 9 -ന് സ്വിറ്റ്സർലാന്റിലെ ബേണേയിലാണത്രെ ലോകത്തിലെ ആദ്യത്തെ
തപാൽ ഓഫീസ് സ്ഥാപിതമായത് .. അതിന്റെ ഓർമ്മക്കാണ് ഈ ദിനത്തിൽ തപാൽ ദിനമായി
ആചരിക്കുന്നത് .
.
പാലത്തിങ്ങലിന്റെ തപാലാപ്പീസ് "ഉള്ളണം p.o" എന്നറിയപ്പെടുന്നു
...തപാലാപ്പീസെന്നൊക്കെ കേൾക്കുന്നേരം കടുംചുവപ്പ് നിറവും , ഇളകിയാടുന്ന
തൂക്കിയിട്ടൊരു തപാൽ ബോക്സും പെട്ടന്നൊർമ്മ വരും .. പാലത്തിങ്ങ
ലെ
തപാലാപ്പീസ് മുന്പ് അങ്ങാടിക്ക് സമീപം ഒരു പഴയ കെട്ടിടത്തിലായിരുന്നു
പ്രവർത്തിച്ചിരുന്നത് .ഇക്കാണുന്ന പോസ്റ്റ് മാസ്റ്റർ വള്ളിക്കുന്ന് സ്വദേശി
അരവിന്താക്ഷൻ മാഷും , പോസ്റ്റ് മാൻ ഉള്ളണം സ്വദേശി അബ്ദുന്നാസറും
അന്നും നമ്മുടെ നാടിന്റെ തപാൽ ഉദ്യോഗസ്ഥരായി ആ ഇരുട്ട് മുറിയിൽ സേവന
നിരതരായി ഉണ്ടായിരുന്നു . ചെറുപ്പ കാലത്ത് ഉപ്പ എന്റെ കയ്യിൽ തരുന്ന
കത്തുകൾ ആ ചുവന്ന പെട്ടിക്കകത്ത് കൊണ്ടിടുവാനായി ഇളകിയാടുന്ന അവിടത്തെ
കോണിപ്പടികൾ കയറി പലതവണ തപാലാപ്പീസിൽ പോയിട്ടുണ്ട് . കോണീയുടെ
കാലപ്പഴക്കവും കെട്ടിടത്തിനു മുകളിലത്തെ നിലയിലുള്ള ഇരുട്ട് മൂടിയ അവസ്ഥയും
മനസ്സിൽ അല്പം അസ്വസ്ഥത സൃഷ്ടിക്കുമായിരുന്നെങ്കിലും ഓഫീസിനുള്ളിലെ
മേശക്കുപ്പുറത്ത് നിരത്തി വെച്ച കവറുകൾക്ക് മുകളിലെ സ്റ്റാമ്പുകളിൽ
പുഞ്ചിരി തൂകിയ മുഖവുമായി ഗാന്ധിജിയെ കാണുമ്പോൾ തെല്ലൊരു ആശ്വാസമായിരുന്നു
...!
അരവിന്താക്ഷൻ മാഷും നാസറാക്കയും , ഈ
പോസ്റ്റാഫീസിൽ സേവനമാരംഭിച്ചിട്ട് 25 വർഷത്തോളമായി ... പാലത്തിങ്ങലിന്റെ
ഒരോ വീടും ,കുടുംബങ്ങളും , വ്യക്തികളും , ഇടവഴികളും , ഇവരുടെ
പരിചയക്കാരാണ് .
പണ്ടൊക്കെ
കത്തുകൾ നിർവ്വഹിച്ചു പോന്നിരുന്ന ചുമതലകൾ ഇന്ന് മറ്റു പലവഴിക്കാണ്
നടക്കുന്നതെങ്കിലും തപാലാപ്പീസും ചുവന്ന കത്തുപെട്ടികളും ഇന്നും
പ്രൗഡിയോടെയുണ്ട് . ഇന്ന് പാലത്തിങ്ങലിന്റെ തപാലാപ്പീസ് മുരിക്കൽ ഭാഗത്തെ
പുതിയ കെട്ടിടത്തിലാണ് . പണ്ടത്തെ ഇളകിയാടിയിരുന്ന മരപ്പലകയിൽ തീർത്ത
കോണിപ്പടികളുടെ കുസൃതി ഓർമ്മിപ്പിക്കുംവിധം വളഞ്ഞുതിരിഞ്ഞൊരു കോണികളുമായി
നാസറാക്കയും , അരവിന്താക്ഷൻ മാഷും വെളിച്ചമുള്ള മുറിക്കകത്ത് തിരക്കിലാണ് .
മലപ്പുറം ഭാഗത്തേക്ക് പോവാറുള്ള "രശ്മി " ബസ്സിലാണ് അന്ന് കത്തുകൾ
വന്നിരുനതും പോയിരുന്നതും . പോസ്റ്റാഫീസിനു മുന്നിൽ ബസ്സ് നിർത്തി കത്തുകൾ
കെട്ടിവച്ച ചാക്കുകൾ ബസ്സിലെ ക്ലീനർ ഒരൊറ്റ ഏറാണ് ..ഒരുപാട് മനസ്സുകളിലെ
നീറുന്ന വിശേഷങ്ങളെ യാതൊരു ദയാനുകമ്പയുമില്ലാതെ എടുത്തറിയുന്ന ആ ക്ലീനറെ
പലരേയും പോലെ എനിക്കും വെറുപ്പായിരുന്നു ....! ഞങ്ങൾ പള്ളിപ്പടി
ഭാഗത്തുള്ളവർക്ക് പന്താരങ്ങാടിയാണു പോസ്റ്റ് ...സൗകര്യാർത്ഥം ഞാനൊരുപാട്
കാലം ഉള്ളണം പോസ്റ്റായിരുന്നു ഉപയോഗിച്ചിരുന്നത് .. പോസ്റ്റ്മാൻ
നാസറാക്കയുടെ മുന്നറിയിപ്പിനെത്തുടർന്ന് ഞാനത് പിന്നീട് പന്താരങ്ങാടിയാക്കി
... ചുഴലി ദ്വീപ് സമൂഹത്തിന് കുന്നത്ത് പറമ്പാണ് പോസ്റ്റ് ..
പ്രവാസികളാണ് കത്തുകളുടെ സുഖവും , ദുഃഖവും വേണ്ടുവോളം ആസ്വദിച്ചവർ ..
പ്രവാസിയെന്നും അകലെനിന്ന് സ്വപ്നം കണ്ടിരിക്കുന്നവനാണു. വർഷങ്ങളുടെ
പഴക്കമുണ്ടതിനു എന്നത് നാമൊക്കെ മനസ്സിലാക്കിയതാണു. വിവരസാങ്കേതികവിദ്യ
വേണ്ടത്ര വളർന്നിട്ടില്ലാത്ത ആ കാലത്ത് സ്വന്തം കൈപ്പടയിലെഴുതിയ കത്തുകൾ
പോസ്റ്റ്‌മാൻ വീട്ടിലെത്തിക്കുന്നതിലൂടെയാണു ഒരു പ്രവാസിയുടെ ആത്മഗതം കടൽ
കടന്നിരുന്നത്. മിനുസ്സമുള്ളതും , പൂക്കൾ നിറഞ്ഞതുമായ പലതരത്തിലുള്ള
ലെറ്റർ പാഡുകൾ നമ്മൊളൊക്കെ ഒരുപാട് കണ്ടതാണു, പല സഹോദരിമാരുടെയും ഖൽബിൽ
മൊഹബ്ബത്തിന്റെ അത്തറു പരത്തിയ ആ ലെറ്റർ പാഡുകളും, കവറുകളും ഒരു കാലത്തും
നമ്മുടെ നാടിനു മറക്കാനൊക്കില്ല. അന്നൊക്കെ ഒരു കത്തയച്ച് അതിനു മറുപടി
കിട്ടണമെങ്കിൽ ചുരുങ്ങിയത് 25 ദിവസം കാത്തിരിക്കണമായിരുന്നെന്ന് അനുഭവസ്ഥർ
പറയുന്നു. തീർത്തും മരവിച്ചു പോവുന്ന പകലുകളും രാത്രികളും , നെഞ്ചകം
പൊള്ളുന്ന കാത്തിരുപ്പുകളും ഇന്നു പ്രവാസിക്ക് ഊഹിക്കാനാവുന്നില്ല..!
എഴുത്തും വായനയുമറിയാത്ത
നിരവധിയാളുകൾ മുമ്പ് ഗൾഫിൽ ജോലിചെയ്തിരുന്നു .. ഇവരുടെ വീട്ടിൽ നിന്നും
വന്നിരുന്ന കത്തുകൾ വായിച്ചു കൊടുക്കാനും അതിനു മറുപടി എഴുതിക്കൊടുക്കാനും
വെള്ളിയാഴ്ച്ചകളിൽ ദുബായിലെ പോസ്റ്റാഫീസിനു മുന്നിൽ " പാർട്ടൈം ജോലി "
ചെയ്തിരുന്ന ഒരാളെ ഞാൻ പരിചയപ്പെട്ടിരുന്നു . ഒരു കത്ത് വായിക്കാനും
അതിനു മറുപടി എഴുതിക്കൊടുക്കാനും 3 ദി ർ ഹംസായായിരുന്നത്രെ കൂലി ..!
ഇതൊരു സേവനമായി കണ്ട് സൗജന്യമായി ചെയ്തിരുന്ന യുവാക്കളും അന്ന്
ഉണ്ടായിരുന്നു ..
സാങ്കേതികവിദ്യ വളർന്നതോടെ
ബന്ധങ്ങൾ സദാഓൺലൈനിൽ ഉറങ്ങാത്ത പ്രതീക്ഷകളായി പച്ച കത്തിനിൽക്കുന്നു.
പോസ്റ്റുമാന്റെ മണിയടി ശബ്ദം കോലായിലേക്ക് ഓടിയെത്തിച്ചിരുന്ന
ഇത്താത്തമാരെയിപ്പൊ കാണാനില്ല. അന്തിക്ക് ചോറുണ്ണുന്നേരം ഉറ്റവർ
കൂടെയില്ലാത്തതോർത്തു സങ്കടം തീർത്ത പലരും അതിൽ നിന്നും രണ്ട് "
വറ്റെടുത്ത് " എഴുതിവെച്ച കത്ത് ഒരാവർത്തിക്കൂടി വായിച്ച് കവറൊട്ടിച്ചു
വെച്ചു... ഭദ്രമായൊട്ടിച്ചു വെച്ച ആ കത്തുകൾ കടൽ കടെന്നെത്തി ഹൃദയം
കൈമാറി.. പൊന്നാരമോൻ ഗൾഫീന്ന് എഴുതിപ്പറഞ്ഞ കാര്യങ്ങൾ മറ്റുള്ളോർ വായിച്ചു
കൊടുക്കുന്നേരം ഉമ്മാന്റെ കണ്ണിൽ നിറഞ്ഞ കണ്ണുനീരിനു മരുഭൂമിയുടെ
ചൂടുണ്ടായിരുന്നു. ഇന്നതല്ലാം ങള് ഫോൻ വെക്കുന്നില്ലേ എന്ന് ചോദിക്കുന്ന
"നെറ്റ് കാളുകൽക്കും , മുഖത്തോട് മുഖം നോക്കുന്ന സ്കൈപ്പ് കാളുകൽക്കും
വഴിമാറി ...
കത്തുകളുടെ സുഖമറിഞ്ഞ
മറ്റൊരു കൂട്ടരാണ് കാമുകീ -കാമുകൻമാർ .. മൊബൈൽ ഫോണും ,ഫേസ്ബുക്കുമില്ലാത്ത
കാലത്ത് കൊടുംമ്പിരികൊണ്ട പല പ്രണയങ്ങൽക്കും ജീവശ്വാസം നൽകിയത് രശ്മി
ബസ്സിലെത്താറുള്ള നാലുമൂലയും ഭദ്രമായൊട്ടിച്ച ചില കത്തുകളായിരുന്നു ..
പ്രണയലേഖനങ്ങളെഴുതാത്ത ഇന്നത്തെ ചാറ്റ് പ്രണയങ്ങള്ക്കൊന്നും അന്നത്തേതിന്റെ
കുളിര് ഉണ്ടായിരിക്കില്ല എന്നത് സത്യമാണ് .. ദൂരെയുള്ള പ്രണയിനിയയച്ച
കത്തുകൾ ഇടക്കിടക്ക് എടുത്തു നോക്കി വായിക്കുകയും വീണ്ടും തലയിണക്കടിയിൾ
വെച്ച് കിടന്നുറങ്ങുകയും ചെയ്തിരുന്ന കാമുകീ -കാമുകൻമാർക്ക് പകരം ഇന്ന്
ചെവിയിൽ കുത്തിത്തിരുകിയ അധരങ്ങളാണത്രെ...!
പ്രവാസിയുടെ
അകലം നാട്ടിൽ നിന്നും അതിവിദൂരത്തല്ലാതാക്കിയ ഇന്റർനെറ്റിനു നമസ്കാരം..
ഒപ്പം ആഴ്ചയിലൊരിക്കലുള്ള വിരസമായ അബൂദാബി യാത്രക്കിടയി ൽ 25 വർഷത്തെ
പ്രവാസ ജീവിതത്തിലെ ആദ്യ കാലത്തുണ്ടായ കത്തിടപാടുകളുടെ നിറം
പരിചയപ്പെടുത്തി എന്നിലെ പ്രണയത്തെ തൊട്ടുണർത്തിയ എന്റെ പ്രിയ സുഹൃത്ത്
ജലാൽക്കക്ക് നന്ദിയും..!
"പുതിയൊരു കത്തെഴുതി
കവൊറിട്ടിച്ചപ്പോളറിഞ്ഞു
അവൾക്കിപ്പൊ അങ്ങനെയൊരു
മേൽവിലാസമില്ലെന്നു....?'"
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക
-
You, Muhd Aslam Pvp, Shareef Thenath, Mubashir Sangam and 48 otherslike this.
-
-
Farhan Abdulrauf Farhan നമ്മുടെ ഗ്രൂപിന്റെ ആദ്യപ്രവര്‍ത്തനം ഇവരുടെ സേവനത്തിന് ഇവരെ ആദരിച്ചുക്കൊങ്ങ് തുടങ്ങിക്കൂടെ?
-
Rahim Pathinaram Kandathil " എത്രയും പ്രിയപ്പെട്ട ----- കണ്ടു വായിച്ചറിയുവാൻ ----- എഴുതുന്നത്, എന്തെന്നാൽ ഞങ്ങള്ക്കെല്ലവര്കും ഇവിടെ സുഖം തന്നെ, അതുപോലെ അവിടെയും സുഘമെന്നു കരുതി സന്തോഷിക്കുന്നു. നിങ്ങൾ അയച്ച കത്ത് കിട്ടി. മറുപടി അയക്കാൻ വൈകിയതിൽ ക്ഷമിക്കണം"
ഇതായിരുന്നു മിക്കവാറും കത്തുകളുടെ ഫോർമാറ്റ്.
ഉറ്റവരുടെ കത്തിടപാടുകളും പ്രണയിനി( മാര് )ടെ പ്രണയ ലേഘനങ്ങൾ, ഗ്രീറ്റിങ്ങ്സ്,......
ഒരുപാട് ഗ്രിഹാതുരത്തമുള്ള കൌമാരത്തിന്റെ വർണപൊലിമയിലേക്ക് ഊളിയിട്ടിറങ്ങുന്നു ഷെനീബ് നിന്റെ ഈ സുന്ദരമായ പോസ്റ്റിങ്ങ്.
അതിൽ ഒരുപാട് കളക്ഷൻസ്(സുഹൃത്തുകളുടെത് ഉൾപെടെ) ഇന്നും ഞാൻ സൂക്ഷിക്കുന്നു.
-
-
Noushu Pvp wowwwww അടിപൊളി......സൂപർ അവതരണം..........
കത്തുകൾ മാത്റമല്ല , നമ്മുടെനാട്ടിൽ തപാൽ വഴി നീന്തൽ പടിചവരും ഉൺട്.
-
Saleem-palathingal Pgdi 2007- കളെത്തും വരെ ഞാൻ പ്രവാസ ജീവതത്തിലും ഇത്തരം കത്തിടപാടുകൾ തുടർന്നു കൊണ്ടേയിരുന്നു.
ദേശത്തിന്റെ പോസ്റ്റൽ ജീവനക്കാരെ കുറിച്ചുള്ള എന്റെ ഓർമ്മകൾ' തികച്ചും കടപ്പാടിന്റേതാണ്.
കാരണം- ഒന്നിടവിട്ട ദിവസങ്ങളിലെന്ന പോലെ ഞാൻ എന്റെ പ്രണയനിക്ക് എഴുതാറുണ്ടായിരുന്ന-ഓരോ എഴുത്തുകളും സ്റ്റാമ്പ്' ഒട്ടിച്ച് സീൽ ചെയ്ത്' ഒരു രാജകീയ ദൂതന്റെ പ്രൗഡിയോടെ" തപാലാപ്പീസിന്ന് തൊട്ടടുത്തുള്ള വിലാസക്കാരിയുടെ വീട്ടിൽ പ്രണയ ലേഖനം കൈനീട്ടം കൊടുത്തായിരിക്കും മിക്കവാറും ദിവസങ്ങളിലും നാസർക്കാന്റെ ദൂതു പോക്കിന്റെ ആരംഭം.
അറിഞ്ഞും-അറിയാതെയും എല്ലാറ്റിനും കൂട്ടു നിന്ന എന്റെ നാസർക്കാനെയും-അരവിന്ദാക്ഷൻ'മഷേയും എങ്ങനെ ഞാൻ മറക്കും.?
ഇവരുടെയൊക്കെ സഹായവും-ആഗ്രഹങ്ങളുടെയും (പ്രാർത്ഥന) ദൈവം അനുഗ്രഹിച്ച്' സ്വപ്നം കണ്ടതിലേറെ മക്കളുമായി ഞാനും എന്റെ കുടുബവും" എന്നും സസന്തോഷം ജീവിക്കുന്നു.
ഇന്നും നാസർക്കാനെയും-മാഷേയും കാണുമ്പോൾ ഒരു സുഖമുള്ള ചമ്മൽ" എനിക്ക് അനുഭവപ്പെടാറുണ്ട്.
~~~~~~~~~~~~~~~~~~~
ഉറങ്ങി കിടന്ന എന്റെ സുഖമുള്ള ഓർമ്മകൾക്ക് തണുത്ത വെള്ളമൊഴിച്ച് ഉണർത്തിയ' ദേശത്തിന്റെ സ്വന്തം എഴുത്തുകാരനും-ഗ്രൂപ്പിലെ പീച്ചാം കത്തികളുടെ പേടി'സ്വപ്നവുമായ വടിവാളും' എന്റെ പ്രിയ ചങ്ങാതിയുമായ' ഷനീബിനെ സാന്ദർഭികമായി ഞാൻ അനുമോദിക്കുന്നു. നമ്മുടെ നാടിന്റെ പച്ചയായതും-വിഞ്ജാന'പ്രദവുമായ ഒരു പാട് ഓർമ്മകൾ ഇനിയും പങ്കുവെക്കുവാൻ ദേശത്തിന്റെ ഈ എഴുത്തുകാരനാവട്ടെ...എന്നു പ്രാർത്ഥിച്ചു കൊണ്ട്●●●
~~~~~~~~~~~~~~~~~~~~
★ഒരു കൂതറ പ്രവാസി വായനക്കാരൻ♥♥♥
-
Mahsoom Pk @ഷനീബ്, അട്മിൻ പാനലിൽ നിരാശ കാമുകൻ മാരുടെ ഒരു പട തന്നെ ഉണ്ടൊയെന്നാണു എന്റെ സംശയം.ഇനി ജയൻ നാസർ എന്താ പറയാ ആവൊ?
-
-
Abdul Nisar Chettiamthodi Abudabilullorezhuth petty..
annu thurannappol
katth kitty....
nammude naadinte nattellum
innee kaanunna praudiyude
upanjhathakalumaaya
pravasikal avare e.. marubhoomiyil prahikoola
kaalavasthayilum aattum thuppum entinu mardanam
vare sahich nilkaan avare
preripichath kudumbathe
Orthittanenkilum attharam
sandarbhangalulum avark
Pratheekshayude naampayi
nilkunnath 15-20 divasam
Koodumpol kayyil kittunna
katth thanneyayirunnu 2000
aandu vare ithu tanneyanu
Sthidi velliyazhcha kittunna
leave katthinu vendi 10 km
marubhoomiyiloode nadannu
varunnavarundayirunnu ennath athishayokthiyayi
thonnamenkilum ath satyama
nu pazhaya pravasikalodu
chodhichaal ariyaam
oru paad pranaya kavithashoonangal vidarnnath
katthiloodeyanu moyeenkutty
vaidyrude viakhiathamaaya
kathakaaviam 'husnuljamal
badrulmuneer, addeham
rachikaan hethuvayath oru
katthanu kallianam vilikaan
katth maranamariyikan katth
enthinu elactronicalayalum
paperayalum mediakal cheyyunnathum postmante
joly thanne mattoru reethiyila
nennu maatram
pandukaalath anchalottakaran (postman)
maniyadichukondu odukayan
pathivu athu ketu parisarath
ullavar odikoodum kathullavar
vaangi pokum anchalotakara
nu nilkaan neramilla adutha
lakshiathilek odukayayi (munkala vayanayile ormakalil
ninnu) mobail phonum internet
um lokam bharikunna kalatum
naatile pole thanne gathakala
raja vazhchayude smaranakal
azhaviraki lokatinte gathima
ttathinu mookasakshikalayi
ivideyum kaanam
anchalpetty athe postbox
haawoo itrayum ezhuthi
ini post cheyyam click
-
-
Shaneeb Moozhikkal Saleem-palathingal Salim-pgdi : സലിംക്ക, താങ്കളൊരു പോരാളിയായ കാമുകനായിരുന്നത്രെ ...!
-
Shaneeb Moozhikkal Mahsoom Pk : കാമുകന്മാരൊരിക്കലും നിരാശപ്പെട്ട് നടക്കേണ്ടവരല്ല ..! പഴയ കത്തുകളിലെ വരികൾ ഓർമ്മയിലുണ്ടെങ്കിൽ അവരിപ്പോഴും പ്രണയത്തെ പ്രണയിക്കുന്നവരായിരിക്കും ..
-
Saleem-palathingal Pgdi Shaneeb Moozhikkal
പോരാളി' എന്ന വാക്കിൽ എല്ലാ വിധ അർത്ഥങ്ങളും ഉൾക്കൊള്ളുമെന്ന് കരുതട്ടെ.
നാട്ടു നടപ്പുകൾക്കും-പാരമ്പര്യങ്ങൾക്കും തല'വെച്ച് കൊടുക്കാൻ ഞങ്ങളുടെ ഉദാത്തമായ'പ്രണയത്തെ ഞാൻ അനുവദിച്ചിരുന്നില്ല..!
അതു കൊണ്ടു തന്നെ നിരാശ കാമുകന്മാരുടെ പട്ടികയിലേക്കു ഞാൻ എറിയപ്പെട്ടില്ല.
~~~~~~~~~~~~~~~~~~
പിന്നെ നിരാശ കാമുകനെന്ന' പ്രയോഗത്തിലൂടെ ആരും വ്യാകുലപ്പെടുകയും-വ്യാകുലപ്പെടുത്തുകയും വേണ്ട. ദൈവ വിധിയിൽ നല്ലത് മാത്രമേ നമുക്കനുവദിച്ചിട്ടുള്ളൂ..എന്നു കരുതി സമധാനിക്കുക.
-
-
Iqbal Chuzhali .എഴുത്തും വായനയുമറിയാത്ത കാലം ..അങു അറബ് നാട്ടില്‍ നിന്ന് തന്റെ സഹധര്‍മ്മിണിക്ക് പ്രണയത്തില്‍ ചാലിച്ചെഴുതുന്ന ഹ്രിദയഭാഷ എഴുത്തറിയുന്ന മറ്റൊരുത്തന്റെ കൈപടയിലെഴുതിയ കാലവും, ആ കത്തു വായനയറിയുന്ന മറ്റൊരാളിനാല്‍ കേട്ട് ചൂളിപ്പോയ ആ സഹോദരിയുടെ കോലവും മാറ്റത്തിനു വിധേയമായി....വര്‍ഷങള്‍ക്കു മുമ്പു പ്രതേകിച്ച് നമ്മുടെ ചുറ്റുപാടും ഉണ്ടായിരുന്ന ഈ ദുരവസ്ഥയെക്കുറിച്ചുള്ള വരികളിലാണു എന്റെ മനസ്സുടക്കിയത്.....പേരിനു മാത്രം കോളേജുകളുണ്ടായിരുന്ന ആ കാലം മാറി.നല്ലൊരു ശതമാനം പ്രവാസിയുടെ വിയര്‍പ്പില്‍ പ്രൌഢമാം നേത്രിത്വത്തിന്‍ കീഴില്‍ കവലകള്‍ തോറും വിദ്യാഭ്യാസ സമുച്ചയങള്‍ ഉയര്‍ന്ന് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു..മെഡിക്കല്‍ കോളേജുകളും എന്‍ജിനിയറിങ് കോളേജുകളും,സര്‍വ്വകലാ ശാലകളും...അല്‍ഹമ്ദുലില്ലാഹ്...വിദ്യയാല്‍ സര്‍വ്വ സമ്പന്നമാണിന്നിവിടം..
![]() |
Shaneeb Moozhikkal |

.
പാലത്തിങ്ങലിന്റെ തപാലാപ്പീസ് "ഉള്ളണം p.o" എന്നറിയപ്പെടുന്നു ...തപാലാപ്പീസെന്നൊക്കെ കേൾക്കുന്നേരം കടുംചുവപ്പ് നിറവും , ഇളകിയാടുന്ന തൂക്കിയിട്ടൊരു തപാൽ ബോക്സും പെട്ടന്നൊർമ്മ വരും .. പാലത്തിങ്ങ
ലെ തപാലാപ്പീസ് മുന്പ് അങ്ങാടിക്ക് സമീപം ഒരു പഴയ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .ഇക്കാണുന്ന പോസ്റ്റ് മാസ്റ്റർ വള്ളിക്കുന്ന് സ്വദേശി അരവിന്താക്ഷൻ മാഷും , പോസ്റ്റ് മാൻ ഉള്ളണം സ്വദേശി അബ്ദുന്നാസറും അന്നും നമ്മുടെ നാടിന്റെ തപാൽ ഉദ്യോഗസ്ഥരായി ആ ഇരുട്ട് മുറിയിൽ സേവന നിരതരായി ഉണ്ടായിരുന്നു . ചെറുപ്പ കാലത്ത് ഉപ്പ എന്റെ കയ്യിൽ തരുന്ന കത്തുകൾ ആ ചുവന്ന പെട്ടിക്കകത്ത് കൊണ്ടിടുവാനായി ഇളകിയാടുന്ന അവിടത്തെ കോണിപ്പടികൾ കയറി പലതവണ തപാലാപ്പീസിൽ പോയിട്ടുണ്ട് . കോണീയുടെ കാലപ്പഴക്കവും കെട്ടിടത്തിനു മുകളിലത്തെ നിലയിലുള്ള ഇരുട്ട് മൂടിയ അവസ്ഥയും മനസ്സിൽ അല്പം അസ്വസ്ഥത സൃഷ്ടിക്കുമായിരുന്നെങ്കിലും ഓഫീസിനുള്ളിലെ മേശക്കുപ്പുറത്ത് നിരത്തി വെച്ച കവറുകൾക്ക് മുകളിലെ സ്റ്റാമ്പുകളിൽ പുഞ്ചിരി തൂകിയ മുഖവുമായി ഗാന്ധിജിയെ കാണുമ്പോൾ തെല്ലൊരു ആശ്വാസമായിരുന്നു ...!
അരവിന്താക്ഷൻ മാഷും നാസറാക്കയും , ഈ പോസ്റ്റാഫീസിൽ സേവനമാരംഭിച്ചിട്ട് 25 വർഷത്തോളമായി ... പാലത്തിങ്ങലിന്റെ ഒരോ വീടും ,കുടുംബങ്ങളും , വ്യക്തികളും , ഇടവഴികളും , ഇവരുടെ പരിചയക്കാരാണ് .
പണ്ടൊക്കെ കത്തുകൾ നിർവ്വഹിച്ചു പോന്നിരുന്ന ചുമതലകൾ ഇന്ന് മറ്റു പലവഴിക്കാണ് നടക്കുന്നതെങ്കിലും തപാലാപ്പീസും ചുവന്ന കത്തുപെട്ടികളും ഇന്നും പ്രൗഡിയോടെയുണ്ട് . ഇന്ന് പാലത്തിങ്ങലിന്റെ തപാലാപ്പീസ് മുരിക്കൽ ഭാഗത്തെ പുതിയ കെട്ടിടത്തിലാണ് . പണ്ടത്തെ ഇളകിയാടിയിരുന്ന മരപ്പലകയിൽ തീർത്ത കോണിപ്പടികളുടെ കുസൃതി ഓർമ്മിപ്പിക്കുംവിധം വളഞ്ഞുതിരിഞ്ഞൊരു കോണികളുമായി നാസറാക്കയും , അരവിന്താക്ഷൻ മാഷും വെളിച്ചമുള്ള മുറിക്കകത്ത് തിരക്കിലാണ് . മലപ്പുറം ഭാഗത്തേക്ക് പോവാറുള്ള "രശ്മി " ബസ്സിലാണ് അന്ന് കത്തുകൾ വന്നിരുനതും പോയിരുന്നതും . പോസ്റ്റാഫീസിനു മുന്നിൽ ബസ്സ് നിർത്തി കത്തുകൾ കെട്ടിവച്ച ചാക്കുകൾ ബസ്സിലെ ക്ലീനർ ഒരൊറ്റ ഏറാണ് ..ഒരുപാട് മനസ്സുകളിലെ നീറുന്ന വിശേഷങ്ങളെ യാതൊരു ദയാനുകമ്പയുമില്ലാതെ എടുത്തറിയുന്ന ആ ക്ലീനറെ പലരേയും പോലെ എനിക്കും വെറുപ്പായിരുന്നു ....! ഞങ്ങൾ പള്ളിപ്പടി ഭാഗത്തുള്ളവർക്ക് പന്താരങ്ങാടിയാണു പോസ്റ്റ് ...സൗകര്യാർത്ഥം ഞാനൊരുപാട് കാലം ഉള്ളണം പോസ്റ്റായിരുന്നു ഉപയോഗിച്ചിരുന്നത് .. പോസ്റ്റ്മാൻ നാസറാക്കയുടെ മുന്നറിയിപ്പിനെത്തുടർന്ന് ഞാനത് പിന്നീട് പന്താരങ്ങാടിയാക്കി ... ചുഴലി ദ്വീപ് സമൂഹത്തിന് കുന്നത്ത് പറമ്പാണ് പോസ്റ്റ് ..
പ്രവാസികളാണ് കത്തുകളുടെ സുഖവും , ദുഃഖവും വേണ്ടുവോളം ആസ്വദിച്ചവർ ..
പ്രവാസിയെന്നും അകലെനിന്ന് സ്വപ്നം കണ്ടിരിക്കുന്നവനാണു. വർഷങ്ങളുടെ പഴക്കമുണ്ടതിനു എന്നത് നാമൊക്കെ മനസ്സിലാക്കിയതാണു. വിവരസാങ്കേതികവിദ്യ വേണ്ടത്ര വളർന്നിട്ടില്ലാത്ത ആ കാലത്ത് സ്വന്തം കൈപ്പടയിലെഴുതിയ കത്തുകൾ പോസ്റ്റ്‌മാൻ വീട്ടിലെത്തിക്കുന്നതിലൂടെയാണു ഒരു പ്രവാസിയുടെ ആത്മഗതം കടൽ കടന്നിരുന്നത്. മിനുസ്സമുള്ളതും , പൂക്കൾ നിറഞ്ഞതുമായ പലതരത്തിലുള്ള ലെറ്റർ പാഡുകൾ നമ്മൊളൊക്കെ ഒരുപാട് കണ്ടതാണു, പല സഹോദരിമാരുടെയും ഖൽബിൽ മൊഹബ്ബത്തിന്റെ അത്തറു പരത്തിയ ആ ലെറ്റർ പാഡുകളും, കവറുകളും ഒരു കാലത്തും നമ്മുടെ നാടിനു മറക്കാനൊക്കില്ല. അന്നൊക്കെ ഒരു കത്തയച്ച് അതിനു മറുപടി കിട്ടണമെങ്കിൽ ചുരുങ്ങിയത് 25 ദിവസം കാത്തിരിക്കണമായിരുന്നെന്ന് അനുഭവസ്ഥർ പറയുന്നു. തീർത്തും മരവിച്ചു പോവുന്ന പകലുകളും രാത്രികളും , നെഞ്ചകം പൊള്ളുന്ന കാത്തിരുപ്പുകളും ഇന്നു പ്രവാസിക്ക് ഊഹിക്കാനാവുന്നില്ല..!
എഴുത്തും വായനയുമറിയാത്ത നിരവധിയാളുകൾ മുമ്പ് ഗൾഫിൽ ജോലിചെയ്തിരുന്നു .. ഇവരുടെ വീട്ടിൽ നിന്നും വന്നിരുന്ന കത്തുകൾ വായിച്ചു കൊടുക്കാനും അതിനു മറുപടി എഴുതിക്കൊടുക്കാനും വെള്ളിയാഴ്ച്ചകളിൽ ദുബായിലെ പോസ്റ്റാഫീസിനു മുന്നിൽ " പാർട്ടൈം ജോലി " ചെയ്തിരുന്ന ഒരാളെ ഞാൻ പരിചയപ്പെട്ടിരുന്നു . ഒരു കത്ത് വായിക്കാനും അതിനു മറുപടി എഴുതിക്കൊടുക്കാനും 3 ദി ർ ഹംസായായിരുന്നത്രെ കൂലി ..! ഇതൊരു സേവനമായി കണ്ട് സൗജന്യമായി ചെയ്തിരുന്ന യുവാക്കളും അന്ന് ഉണ്ടായിരുന്നു ..
സാങ്കേതികവിദ്യ വളർന്നതോടെ ബന്ധങ്ങൾ സദാഓൺലൈനിൽ ഉറങ്ങാത്ത പ്രതീക്ഷകളായി പച്ച കത്തിനിൽക്കുന്നു. പോസ്റ്റുമാന്റെ മണിയടി ശബ്ദം കോലായിലേക്ക് ഓടിയെത്തിച്ചിരുന്ന ഇത്താത്തമാരെയിപ്പൊ കാണാനില്ല. അന്തിക്ക് ചോറുണ്ണുന്നേരം ഉറ്റവർ കൂടെയില്ലാത്തതോർത്തു സങ്കടം തീർത്ത പലരും അതിൽ നിന്നും രണ്ട് " വറ്റെടുത്ത് " എഴുതിവെച്ച കത്ത് ഒരാവർത്തിക്കൂടി വായിച്ച് കവറൊട്ടിച്ചു വെച്ചു... ഭദ്രമായൊട്ടിച്ചു വെച്ച ആ കത്തുകൾ കടൽ കടെന്നെത്തി ഹൃദയം കൈമാറി.. പൊന്നാരമോൻ ഗൾഫീന്ന് എഴുതിപ്പറഞ്ഞ കാര്യങ്ങൾ മറ്റുള്ളോർ വായിച്ചു കൊടുക്കുന്നേരം ഉമ്മാന്റെ കണ്ണിൽ നിറഞ്ഞ കണ്ണുനീരിനു മരുഭൂമിയുടെ ചൂടുണ്ടായിരുന്നു. ഇന്നതല്ലാം ങള് ഫോൻ വെക്കുന്നില്ലേ എന്ന് ചോദിക്കുന്ന "നെറ്റ് കാളുകൽക്കും , മുഖത്തോട് മുഖം നോക്കുന്ന സ്കൈപ്പ് കാളുകൽക്കും വഴിമാറി ...
കത്തുകളുടെ സുഖമറിഞ്ഞ മറ്റൊരു കൂട്ടരാണ് കാമുകീ -കാമുകൻമാർ .. മൊബൈൽ ഫോണും ,ഫേസ്ബുക്കുമില്ലാത്ത കാലത്ത് കൊടുംമ്പിരികൊണ്ട പല പ്രണയങ്ങൽക്കും ജീവശ്വാസം നൽകിയത് രശ്മി ബസ്സിലെത്താറുള്ള നാലുമൂലയും ഭദ്രമായൊട്ടിച്ച ചില കത്തുകളായിരുന്നു .. പ്രണയലേഖനങ്ങളെഴുതാത്ത ഇന്നത്തെ ചാറ്റ് പ്രണയങ്ങള്ക്കൊന്നും അന്നത്തേതിന്റെ കുളിര് ഉണ്ടായിരിക്കില്ല എന്നത് സത്യമാണ് .. ദൂരെയുള്ള പ്രണയിനിയയച്ച കത്തുകൾ ഇടക്കിടക്ക് എടുത്തു നോക്കി വായിക്കുകയും വീണ്ടും തലയിണക്കടിയിൾ വെച്ച് കിടന്നുറങ്ങുകയും ചെയ്തിരുന്ന കാമുകീ -കാമുകൻമാർക്ക് പകരം ഇന്ന് ചെവിയിൽ കുത്തിത്തിരുകിയ അധരങ്ങളാണത്രെ...!
പ്രവാസിയുടെ അകലം നാട്ടിൽ നിന്നും അതിവിദൂരത്തല്ലാതാക്കിയ ഇന്റർനെറ്റിനു നമസ്കാരം.. ഒപ്പം ആഴ്ചയിലൊരിക്കലുള്ള വിരസമായ അബൂദാബി യാത്രക്കിടയി ൽ 25 വർഷത്തെ പ്രവാസ ജീവിതത്തിലെ ആദ്യ കാലത്തുണ്ടായ കത്തിടപാടുകളുടെ നിറം പരിചയപ്പെടുത്തി എന്നിലെ പ്രണയത്തെ തൊട്ടുണർത്തിയ എന്റെ പ്രിയ സുഹൃത്ത് ജലാൽക്കക്ക് നന്ദിയും..!
"പുതിയൊരു കത്തെഴുതി
കവൊറിട്ടിച്ചപ്പോളറിഞ്ഞു
അവൾക്കിപ്പൊ അങ്ങനെയൊരു
മേൽവിലാസമില്ലെന്നു....?'"
- You, Muhd Aslam Pvp, Shareef Thenath, Mubashir Sangam and 48 otherslike this.
- Farhan Abdulrauf Farhan നമ്മുടെ ഗ്രൂപിന്റെ ആദ്യപ്രവര്‍ത്തനം ഇവരുടെ സേവനത്തിന് ഇവരെ ആദരിച്ചുക്കൊങ്ങ് തുടങ്ങിക്കൂടെ?
- Rahim Pathinaram Kandathil " എത്രയും പ്രിയപ്പെട്ട ----- കണ്ടു വായിച്ചറിയുവാൻ ----- എഴുതുന്നത്, എന്തെന്നാൽ ഞങ്ങള്ക്കെല്ലവര്കും ഇവിടെ സുഖം തന്നെ, അതുപോലെ അവിടെയും സുഘമെന്നു കരുതി സന്തോഷിക്കുന്നു. നിങ്ങൾ അയച്ച കത്ത് കിട്ടി. മറുപടി അയക്കാൻ വൈകിയതിൽ ക്ഷമിക്കണം"
ഇതായിരുന്നു മിക്കവാറും കത്തുകളുടെ ഫോർമാറ്റ്.
ഉറ്റവരുടെ കത്തിടപാടുകളും പ്രണയിനി( മാര് )ടെ പ്രണയ ലേഘനങ്ങൾ, ഗ്രീറ്റിങ്ങ്സ്,......
ഒരുപാട് ഗ്രിഹാതുരത്തമുള്ള കൌമാരത്തിന്റെ വർണപൊലിമയിലേക്ക് ഊളിയിട്ടിറങ്ങുന്നു ഷെനീബ് നിന്റെ ഈ സുന്ദരമായ പോസ്റ്റിങ്ങ്.
അതിൽ ഒരുപാട് കളക്ഷൻസ്(സുഹൃത്തുകളുടെത് ഉൾപെടെ) ഇന്നും ഞാൻ സൂക്ഷിക്കുന്നു. - Noushu Pvp wowwwww അടിപൊളി......സൂപർ അവതരണം..........
കത്തുകൾ മാത്റമല്ല , നമ്മുടെനാട്ടിൽ തപാൽ വഴി നീന്തൽ പടിചവരും ഉൺട്. - Saleem-palathingal Pgdi 2007- കളെത്തും വരെ ഞാൻ പ്രവാസ ജീവതത്തിലും ഇത്തരം കത്തിടപാടുകൾ തുടർന്നു കൊണ്ടേയിരുന്നു.
ദേശത്തിന്റെ പോസ്റ്റൽ ജീവനക്കാരെ കുറിച്ചുള്ള എന്റെ ഓർമ്മകൾ' തികച്ചും കടപ്പാടിന്റേതാണ്.
കാരണം- ഒന്നിടവിട്ട ദിവസങ്ങളിലെന്ന പോലെ ഞാൻ എന്റെ പ്രണയനിക്ക് എഴുതാറുണ്ടായിരുന്ന-ഓരോ എഴുത്തുകളും സ്റ്റാമ്പ്' ഒട്ടിച്ച് സീൽ ചെയ്ത്' ഒരു രാജകീയ ദൂതന്റെ പ്രൗഡിയോടെ" തപാലാപ്പീസിന്ന് തൊട്ടടുത്തുള്ള വിലാസക്കാരിയുടെ വീട്ടിൽ പ്രണയ ലേഖനം കൈനീട്ടം കൊടുത്തായിരിക്കും മിക്കവാറും ദിവസങ്ങളിലും നാസർക്കാന്റെ ദൂതു പോക്കിന്റെ ആരംഭം.
അറിഞ്ഞും-അറിയാതെയും എല്ലാറ്റിനും കൂട്ടു നിന്ന എന്റെ നാസർക്കാനെയും-അരവിന്ദാക്ഷൻ'മഷേയും എങ്ങനെ ഞാൻ മറക്കും.?
ഇവരുടെയൊക്കെ സഹായവും-ആഗ്രഹങ്ങളുടെയും (പ്രാർത്ഥന) ദൈവം അനുഗ്രഹിച്ച്' സ്വപ്നം കണ്ടതിലേറെ മക്കളുമായി ഞാനും എന്റെ കുടുബവും" എന്നും സസന്തോഷം ജീവിക്കുന്നു.
ഇന്നും നാസർക്കാനെയും-മാഷേയും കാണുമ്പോൾ ഒരു സുഖമുള്ള ചമ്മൽ" എനിക്ക് അനുഭവപ്പെടാറുണ്ട്.
~~~~~~~~~~~~~~~~~~~
ഉറങ്ങി കിടന്ന എന്റെ സുഖമുള്ള ഓർമ്മകൾക്ക് തണുത്ത വെള്ളമൊഴിച്ച് ഉണർത്തിയ' ദേശത്തിന്റെ സ്വന്തം എഴുത്തുകാരനും-ഗ്രൂപ്പിലെ പീച്ചാം കത്തികളുടെ പേടി'സ്വപ്നവുമായ വടിവാളും' എന്റെ പ്രിയ ചങ്ങാതിയുമായ' ഷനീബിനെ സാന്ദർഭികമായി ഞാൻ അനുമോദിക്കുന്നു. നമ്മുടെ നാടിന്റെ പച്ചയായതും-വിഞ്ജാന'പ്രദവുമായ ഒരു പാട് ഓർമ്മകൾ ഇനിയും പങ്കുവെക്കുവാൻ ദേശത്തിന്റെ ഈ എഴുത്തുകാരനാവട്ടെ...എന്നു പ്രാർത്ഥിച്ചു കൊണ്ട്●●●
~~~~~~~~~~~~~~~~~~~~
★ഒരു കൂതറ പ്രവാസി വായനക്കാരൻ♥♥♥ - Mahsoom Pk @ഷനീബ്, അട്മിൻ പാനലിൽ നിരാശ കാമുകൻ മാരുടെ ഒരു പട തന്നെ ഉണ്ടൊയെന്നാണു എന്റെ സംശയം.ഇനി ജയൻ നാസർ എന്താ പറയാ ആവൊ?
- Abdul Nisar Chettiamthodi Abudabilullorezhuth petty..
annu thurannappol
katth kitty....
nammude naadinte nattellum
innee kaanunna praudiyude
upanjhathakalumaaya
pravasikal avare e.. marubhoomiyil prahikoola
kaalavasthayilum aattum thuppum entinu mardanam
vare sahich nilkaan avare
preripichath kudumbathe
Orthittanenkilum attharam
sandarbhangalulum avark
Pratheekshayude naampayi
nilkunnath 15-20 divasam
Koodumpol kayyil kittunna
katth thanneyayirunnu 2000
aandu vare ithu tanneyanu
Sthidi velliyazhcha kittunna
leave katthinu vendi 10 km
marubhoomiyiloode nadannu
varunnavarundayirunnu ennath athishayokthiyayi
thonnamenkilum ath satyama
nu pazhaya pravasikalodu
chodhichaal ariyaam
oru paad pranaya kavithashoonangal vidarnnath
katthiloodeyanu moyeenkutty
vaidyrude viakhiathamaaya
kathakaaviam 'husnuljamal
badrulmuneer, addeham
rachikaan hethuvayath oru
katthanu kallianam vilikaan
katth maranamariyikan katth
enthinu elactronicalayalum
paperayalum mediakal cheyyunnathum postmante
joly thanne mattoru reethiyila
nennu maatram
pandukaalath anchalottakaran (postman)
maniyadichukondu odukayan
pathivu athu ketu parisarath
ullavar odikoodum kathullavar
vaangi pokum anchalotakara
nu nilkaan neramilla adutha
lakshiathilek odukayayi (munkala vayanayile ormakalil
ninnu) mobail phonum internet
um lokam bharikunna kalatum
naatile pole thanne gathakala
raja vazhchayude smaranakal
azhaviraki lokatinte gathima
ttathinu mookasakshikalayi
ivideyum kaanam
anchalpetty athe postbox
haawoo itrayum ezhuthi
ini post cheyyam click - Shaneeb Moozhikkal Saleem-palathingal Salim-pgdi : സലിംക്ക, താങ്കളൊരു പോരാളിയായ കാമുകനായിരുന്നത്രെ ...!
- Shaneeb Moozhikkal Mahsoom Pk : കാമുകന്മാരൊരിക്കലും നിരാശപ്പെട്ട് നടക്കേണ്ടവരല്ല ..! പഴയ കത്തുകളിലെ വരികൾ ഓർമ്മയിലുണ്ടെങ്കിൽ അവരിപ്പോഴും പ്രണയത്തെ പ്രണയിക്കുന്നവരായിരിക്കും ..
- Saleem-palathingal Pgdi Shaneeb Moozhikkal
പോരാളി' എന്ന വാക്കിൽ എല്ലാ വിധ അർത്ഥങ്ങളും ഉൾക്കൊള്ളുമെന്ന് കരുതട്ടെ.
നാട്ടു നടപ്പുകൾക്കും-പാരമ്പര്യങ്ങൾക്കും തല'വെച്ച് കൊടുക്കാൻ ഞങ്ങളുടെ ഉദാത്തമായ'പ്രണയത്തെ ഞാൻ അനുവദിച്ചിരുന്നില്ല..!
അതു കൊണ്ടു തന്നെ നിരാശ കാമുകന്മാരുടെ പട്ടികയിലേക്കു ഞാൻ എറിയപ്പെട്ടില്ല.
~~~~~~~~~~~~~~~~~~
പിന്നെ നിരാശ കാമുകനെന്ന' പ്രയോഗത്തിലൂടെ ആരും വ്യാകുലപ്പെടുകയും-വ്യാകുലപ്പെടുത്തുകയും വേണ്ട. ദൈവ വിധിയിൽ നല്ലത് മാത്രമേ നമുക്കനുവദിച്ചിട്ടുള്ളൂ..എന്നു കരുതി സമധാനിക്കുക. - Iqbal Chuzhali .എഴുത്തും വായനയുമറിയാത്ത കാലം ..അങു അറബ് നാട്ടില്‍ നിന്ന് തന്റെ സഹധര്‍മ്മിണിക്ക് പ്രണയത്തില്‍ ചാലിച്ചെഴുതുന്ന ഹ്രിദയഭാഷ എഴുത്തറിയുന്ന മറ്റൊരുത്തന്റെ കൈപടയിലെഴുതിയ കാലവും, ആ കത്തു വായനയറിയുന്ന മറ്റൊരാളിനാല്‍ കേട്ട് ചൂളിപ്പോയ ആ സഹോദരിയുടെ കോലവും മാറ്റത്തിനു വിധേയമായി....വര്‍ഷങള്‍ക്കു മുമ്പു പ്രതേകിച്ച് നമ്മുടെ ചുറ്റുപാടും ഉണ്ടായിരുന്ന ഈ ദുരവസ്ഥയെക്കുറിച്ചുള്ള വരികളിലാണു എന്റെ മനസ്സുടക്കിയത്.....പേരിനു മാത്രം കോളേജുകളുണ്ടായിരുന്ന ആ കാലം മാറി.നല്ലൊരു ശതമാനം പ്രവാസിയുടെ വിയര്‍പ്പില്‍ പ്രൌഢമാം നേത്രിത്വത്തിന്‍ കീഴില്‍ കവലകള്‍ തോറും വിദ്യാഭ്യാസ സമുച്ചയങള്‍ ഉയര്‍ന്ന് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു..മെഡിക്കല്‍ കോളേജുകളും എന്‍ജിനിയറിങ് കോളേജുകളും,സര്‍വ്വകലാ ശാലകളും...അല്‍ഹമ്ദുലില്ലാഹ്...വിദ്യയാല്‍ സര്‍വ്വ സമ്പന്നമാണിന്നിവിടം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ