ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 30, വ്യാഴാഴ്‌ച

കോണിപ്പാടവും മുണ്ടപാടവും

ഇത്.....ഒരു കാലത്ത് ജില്ലയുടെ തന്നെ കാര്‍ഷിക മേഖലയുടെ കളിത്തൊട്ടില്‍ എന്ന്
Mubashir Sangam
വിശേഷിപ്പിച്ചിരുന്ന പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്തിലെ കോണിപ്പാടവും മുണ്ടപാടവും ...... ഒരു പത്തു വര്‍ഷം മുന്‍പ് നമ്മുടെ നാടിന്‍റെ കാര്‍ഷിക കലവറയായിരുന്നു ഇതുള്‍പെടുന്ന പാലത്തിങ്ങലിലെ പാടശേഖരങ്ങള്‍ ...കാര്‍ഷിക വശ്യ സൗന്ധര്യതയുടെ മന്ദമാരുതന്‍ ഇണ ചേര്‍ന്നിരുന്ന ഇവിടങ്ങള്‍ ഇന്ന് കാര്‍ഷിക മേഖലക്ക് അന്ന്യമാണ്. എന്‍റെ കുട്ടിക്കാലത്തെ ഓര്‍മകളില്‍ ഒരുപാട് മധുരിക്കുന്ന ഓര്‍മകള്‍
സമ്മാനിച്ചിട്ടുണ്ട് ഇവിടങ്ങള്‍ എനിക്ക് ഉമ്മയുടെ കൂടെ നാറിടാന്‍ പോകുന്ന ദിവസം മുതല്‍ നെല്ലാക്കി പത്തായത്തില്‍ നിറക്കുന്നതു വരെയുള്ള ആഘോഷത്തിമിര്‍പ്പില്‍ മതിമറക്കുന്ന ദിനരാത്രങ്ങള്‍ ... നാറിട്ടാല്‍ പിന്നെ പാടങ്ങള്‍ക്കു ആരെയും ആകര്‍ഷിക്കുന്ന ഒരു സുന്ദരിയുടെ രൂപം പോലെ തോന്നാറുണ്ടായിരുന്നു അന്ന്.എന്‍റെ വീട് സ്ഥിതിചെയ്യുന്നത് ഈ പാടത്തിനു അടുത്തായത് കൊണ്ടും എന്‍റെ ബാല്യത്തില്‍ ഉമ്മാക്ക് ഉണ്ടായിരുന്ന കാര്‍ഷിക പ്രേമവും കാരണം കുട്ടികാലത്തെ കുറച്ചു സമയം ഇവിടെ ചിലവഴിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് കുട്ടപ്പന്‍ ചേട്ടന്‍റെയും അദ്ദേഹത്തിന്‍റെ സഹധര്‍മിണി ശാരദ ചേച്ചിയും മുന്നില്‍ നിന്ന് നയിച്ചിരുന്ന ഈ സംഘത്തിന്‍റെ നെടുംതൂണുകളായിരുന്നു കൂട്ടത്തില്‍ വെച്ച് ഏറ്റവും പ്രായം കൂടുതലുള്ള കുഞ്ഞാതോട്ടനും പത്നിയും നല്ലൊരു കര്‍ഷകര്‍ക്ക് വേണ്ട എല്ലാ വിധ ഗുണഗണങ്ങള്‍ അടങ്ങിയ ഈ കാര്‍ഷിക ഗ്രൂപ്പ്‌ അന്ന് എല്ലാവര്‍ക്കും ഒരു കൌതുകമായിരുന്നു. ബാല്യത്തില്‍ നിന്ന് കൗമാരത്തില്‍ എത്തി കാര്‍ഷിക മേഖലയുടെ പ്രതാന്യം മനസ്സിലാക്കിയപ്പോള്‍ ഈ വിനീതന്‍റെ ഉമ്മയും അന്ന് ആ സംഘത്തില്‍ ഉണ്ടായിരുന്നു എന്നോര്‍ത്ത് ഞാന്‍ അഭിമാനം കൊണ്ടിരുന്നു ഉമ്മയോട് കൂടെ നേരം പര പരാ വെളുക്കുന്നതിനു മുന്‍പേ പാടത്ത് ഇറങ്ങി പത്തു മണി കഞ്ഞിയും കുടിച്ചു ചുട്ടുപൊള്ളുന്ന വെയിലിനെയും കോരിച്ചൊരിയുന്ന പേമാരികളെയും വക വെക്കാതെ പാടത്ത് ഞങ്ങള്‍ കുട്ടികളും ഉല്ലസിക്കുമായിരുന്നു അവരോടു കൂടെ കളിച്ചു ചിരിച്ചും തിന്നും നടന്ന ആ ദിവസങ്ങള്‍ എന്നോര്‍ക്കുമ്പോള്‍ മനസ്സിന് ഒരുപാട് കുളിര്‍മ സമ്മാനിക്കാറുണ്ട്. അന്ന് രാത്രി വൈകുവോളം നെല്ലും പതിരും വേര്‍തിരിക്കുന്ന പക്രിയയില്‍ ഒരു കണ്ണിയാവാന്‍ സാധിച്ചതില്‍ ഞാന്‍ സ്വഴം അഭിമാനം കൊള്ളാരുണ്ട് ... പിന്നീടു പാടങ്ങള്‍ പറമ്പുകളായും.... പറമ്പുകള്‍ മണ്ണിട്ടു വീടായപ്പോയും ... നിര്‍വാഗ്യ വശാല്‍ എതെക്കയോ..സന്ദര്‍ഭങ്ങളില്‍....എവിടയക്കെയോ.. തട്ടി തടഞ്ഞു ആ കര്‍ഷക സംഘത്തിലെ പലരും വേര്‍ പെട്ട് പോകുകയും നെടുംതൂണായ കുഞ്ഞാതോട്ടന്‍ ഈ അടുത്ത കാലത്ത് ഈ ലോക ജീവിതം വെടിയുകയും ചെയ്തപ്പോള്‍ അതിന്‍റെ പതനം പൂര്‍ത്തിയായി .. അതോടെ ഈ പാടങ്ങള്‍ കാര്‍ഷിക അഭിവ്യദ്ധിക്ക് അന്ന്യമാകുകയും ചുരുങ്ങിയ സ്ഥലങ്ങളിലേക്ക് കൃഷി ചുരുങ്ങുകയും നെല്ലിന്‍റെ കലവറകളായിരുന്ന നമ്മുടെ പത്തായപ്പുരകള്‍ നമുക്ക് നഷ്ട്ടമാകുകയും ചെയ്തു ഇന്നത്തെ ഞാന്‍ ഉള്‍പെടുന്ന തലമുറക്ക് ഈ രംഗത്തുള്ള വിവരക്കുറവും...വികസിച്ച ലോകത്തിന്‍റെ ബോധക്കുറവും കൂടി ആയപ്പോള്‍ കൃഷി എന്ന തൊഴിലിനെ അഭിമാനത്തിന് ശതം ഏല്‍ക്കുന്ന ഒരു തൊഴിലായി എല്ലാവരും കണ്ടു നാം തിന്നുന്ന ഭക്ഷ്യസാധനങ്ങള്‍ പോലും ഒരു സമൂഹം ഇത്പോലെ കൃഷി ചെയ്തു ഉണ്ടാക്കുന്നതാണ് എന്ന് അത് ഭക്ഷിക്കുമ്പോള്‍ പോലും നമ്മള്‍ ഓര്‍ത്തില്ല . ഈ അടുത്ത കാലത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതി സര്‍ക്കാര്‍ നിരോദിച്ചപ്പോള്‍ എന്നാല്‍ അരിയും മറ്റു ഭക്ഷ്യ സാമഗ്രികളും തരില്ലാ എന്ന് അവര്‍ ഭീഷണി മുഴക്കിയപ്പോള്‍ നമുക്ക് കീഴടങ്ങി കൊടുക്കേണ്ടി വന്നു. ഇത് എന്ത് കൊണ്ടാണ് എന്ന് നാം ആരെങ്കിലും ചിന്തിച്ചിരുന്നോ....? എവിടെയാണ് നമുക്ക് വഴി പിഴച്ചത്...? ആ പിഴവിനെ എന്ത് കൊണ്ട് നാം മാറ്റാന്‍ ശ്രമിക്കുന്നില്ല...? ചിന്തിക്കണം സഹോദരന്മാരെ.....അവനു മാത്രമാണ് ദ്രിഷ്ട്ടാന്തം ഉണ്ടാകു... മാറുന്ന ലോകത്ത് നാം മാറ്റേണ്ടത് നമ്മുടെ മലിനമായ കാഴ്ചപാടുകളെ ആണ് ഇപ്പോള്‍ പശുക്കള്‍ക്ക് പോലും തിന്നാന്‍ പുല്ലില്ലാത്ത നമ്മുടെ പാടങ്ങളുടെ ആയുസ്സ് ഇനി ഇത്ര നാള്‍....? ഉണരണം നാം..... ഒഴിവാക്കണം നാം മലിനമായ നമ്മുടെ കാഴ്ചപാടുകളെ പ്രവര്‍ത്തിക്കണം നാം നമ്മുടെ നാടിന്‍റെ അഭിവൃദ്ധിക്കായി ... സാമുഹിക പ്രതിവദ്ധതയോടെ ...... - mubashir sangam -
Facebook Link

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ