ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 30, വ്യാഴാഴ്‌ച

പേനയുന്തികൾ ( സാമൂഹ്യ വിമർശനം )

പേനയുന്തികള്‍ക്കിടയിള്‍ തന്റെയൊരു സ്രിഷ്ടിയും വേണമെന്ന് തോന്നിയപ്പോഴാണ്‍ അയാള്‍
Iqbal Chuzhali
ശൂന്യമായ ചിന്തയെ സാക്ഷിയാക്കി പേനയെടുത്തത്. ....പേനക്കായിരുന്നുന്നു കൂടുതല്‍ പുച്ചം..ആദ്യ വരി എഴുതിയപ്പോ തന്നെ പേനയുടെ പ്രധിഷേധം വ്യക്തമായിരുന്നു. മഷിയിറങി വരാന്‍ രണ്ട് തവണ കുടഞപ്പോഴും പേന ചോദ്യമുയര്‍ത്തി..നീ എന്താണെഴുതുന്ന്ത്?കഥയാണോ? അതിനുള്ള ഭാവന നിനക്കുണ്ടോ?അതോ റഷ്യന്‍ സാഹിത്യകാരന്‍ ഫയ്ഡോര്‍ മിഖ്യിലിനോവിച്ച് ദവ്സ്തവ്സ്കിയുടേ ജീവിത കഥയെ അധാരമാക്കി എഴുതുന്ന നോവലെന്നും പറഞു ഫയദോറിന്റെ സഖി അന്ന ഗ്രിഗറിനോവയുടെ ഡയറിക്കുറുപ്പ്
പകര്‍ത്തിയെടുത്ത് സാഹിത്യ അക്കാദമിയുടെ അവാര്‍ഡും വാങി,മലയാള സാഹിത്യത്തെ മാറ്റി മറിച്ച് പതിപ്പുകളിറഞിയ നോവലുകളൊന്നായി..ഞാനൊന്നും പറയുന്നില്ല..മേല്‍ പറഞ പോലെ ശുദ്ദമോഷണമാണോ നീ ഉദ്ദേഷിക്കുന്നത്?..... അതോ കവിതയെഴുതാന്‍ വല്ല തീരുമാനവും?അര്‍ഥശൂന്യമാം പദങള്‍ നിരത്തിയാല്‍ കവിതയാകുമെന്ന് നീ കരുതിയോ?പോസ്റ്റ് മോഡേണെന്നും പറഞ് തടി തപ്പാനാണോ നീ ഉദ്ദേശിക്കുന്നത്?അവ്ങ്ജ്യമാം പൈങ്കിളിപ്പദങള്‍ വിസര്‍ജ്ജിച്ച് മാപ്പിളപ്പാട്ടെന്നും പറഞ് മാപ്പില്ലാപ്പാട്ടെഴുതാന്‍ വല്ല പുറപ്പാടുമുണ്ടോ?നിങള്‍ കവിതയില്‍ പറഞ മനുഷ്യത്വം നിന്‍ ഹ്രിദയത്തില്‍ നിന്ന് ഉരുത്തിരിഞെന്ന് ഞാന്‍ കരുതിയത് തെറ്റിപ്പോയി.. ആ മനുഷ്യന്‍ 51 വെട്ടുമായി നടു റോഡില്‍ കിടന്നപ്പൊ നി കവിതയില്‍ പറഞ മനുഷ്യത്വം ഏത് മാളത്തിലാണ്‍ പോയൊളിച്ചത്?രാഷ്റ്റീയത്തമ്പുരാക്കന്‍മാര്‍ എറിഞു തരുന്ന പദവിയായിരുന്നോ നീ സ്വപ്നം കണ്ടത്?സാംസ്കാരിക നായകനെന്ന വിളി നീ അര്‍ഹിക്കുന്നുവോ?തീക്കുനിക്കവിതകളെന്തേ നിന്‍റ്റെ മാര്‍ക്കിനര്‍ഹമാവുന്നില്ല?ലളിതമാം വാക്കുകള്‍ വിതറിയാല്‍ മൂല്യശോഷണം സംഭവിച്ചെന്ന് നീ കരുതുന്നുവോ"?ലേഖനമെഴുതാന്‍ നീ തുനിയുന്നോ?ഈ വിഷയത്തില്‍ പാര്‍ട്ടിക്കു കീഴില്‍ വ്യക്തമായ കാഴ്ച്ചപ്പാടുള്ള നിനക്കെങനെ നിക്ഷ്പക്ഷത പുലര്‍ത്താനാവും?രാഷ്റ്റ്രീയ,മാധ്യമ മേഖലയെ മാഫിയകളെന്നും പറഞ് വെല്ലുവിളിക്കാന്‍ പേനയെടുക്കുന്നോ?ഐ ജി സന്ധ്യക്ക് വീണ മൂക്ക് കയര്‍ പോലെയൊരു ഗതികേട് നീയുംആഗ്രഹിക്കുന്നോ? മുമ്പ് നീ എഴുതിയ ലേഖനത്തില്‍ നിന്റെ കണ്ണു മാധ്യമത്തിന്റെ സര്‍ക്കുലേഷനിലായിരുന്നില്ലെ?നിന്റെ ആദര്‍ശം നീ മറ്റു താല്‍പര്യങളാല്‍ പണയപ്പെടുത്തുകയായിരുന്നു?സാമുദായിക ഐക്യം പറഞു പേനയെടുക്കന്‍ നിനക്കെന്തവകശം? മറ്റൊരു വേദിയില്‍ നീ ഭിന്നിപ്പിനുള്ള മാര്‍ഗ്ഗങളാരായുകയായിരുന്നില്ലെ?...ഈ ചോദ്യങള്‍ക്ക് വ്യക്തമായൊരുത്തരം തന്നിട്ട് പേനയെടുക്കകയല്ലെ നീ ചെയ്യേണ്ടത്.. - mohammed iqbal chuzhali-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ