ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 7, ചൊവ്വാഴ്ച

പ്രണയം

Shareef Thenath
'അൽഹിന്ദിന്റെ' ഷട്ടർ താഴ്ത്തി ഭഗത് സിംഗ്
സ്ട്രീറ്റിലൂടെ മുംബൈയിലെ മ്മളെ ബംഗ്ലാവ് ലക്ഷ്യമാക്കി ഒറ്റക്ക് നടക്കുമ്പോൾ ഡിസംബറിലെ രാത്രിത്തണുപ്പ് ഒരു റൊമാന്റിക്‌ കാറ്റിന്റെ കോലത്തിൽ തോണ്ടിയും തലോടിയും ഇടക്ക് സ്പീഡിൽ പാഞ്ഞു വന്ന് ആകെയുള്ള ഇത്തിരി കഷണ്ടി മുടി പാറിച്ച് ബെർപ്പിച്ചും വഴിയിൽ കണ്ടവരെയൊക്കെ പറന്ന് പുണർന്നും അർമാദിക്കാൻ
തുടങ്ങിയിരുന്നു.എല്ലായിടത്തും മഞ്ഞിന്റെ കളറുള്ള തണുപ്പ് പ്രേമപൂർവ്വം നിശബ്ദയായി നിന്ന് പ്രകൃതിയെ പ്രണയിച്ചു ..

മുംബൈയുടെ പ്രകൃതി തിരിച്ച് തണുപ്പിനെ പ്രേമിച്ചു.
മരങ്ങൾ നിശ്ചലരായി നിന്ന് തണുപ്പിനെ ആനുഭവിച്ചു.
കബൂത്തർ ഖാനയിലെ ആയിരക്കണക്കിന് പ്രാവുകൾ ചിറകുകൾ പൂട്ടി കണ്ണടച്ച് തണുപ്പിനെ ധ്യാനിച്ചു.
ഞാൻ മാത്രം ഒറ്റയ്ക്ക് നടന്ന് ബോറടിച്ചു.!

പരിസരം ടോട്ടലി പ്രണയ മയം.
അറുബോറനായ ഞാനാണെങ്കി രംഗബോധമില്ലാതെ അന്തംവിട്ടു നടക്കുന്നു.!

"ഡേയ്, സാലേ കമീനേ, അനക്കെന്താഡേ ഒന്നു റൊമാന്റിക്കായാല്..?"
എന്റെ മനസ്സാക്ഷി എന്നോട് തന്നെ തികഞ്ഞ പുച്ഛത്തോടെ ചോദിച്ചു.

ചോദ്യം സീരിയസ്സായതു കൊണ്ട് എതിരെ പാഞ്ഞു വന്ന കാറ്റിലെ പ്രണയത്തെ മൂക്കിലൂടെ ആവാഹിച്ച് പ്രണയത്തിന്റെ ക്ലീഷേ ഭാവപ്രകടനമായ 'പോക്കറ്റിൽ കൈ തിരുകൽ' കർമ്മം നിർവ്വഹിച്ച്, Leonard Cohen-ന്റെ i'm yuor man-ഉം ചെവിയിൽ തിരുകി പ്രേമാർദ്രന്റെ ഭാവത്തിൽ ഞാൻ നടന്നു.

ഫ്ലോറ ഫൗണ്ടനിലെ രക്തസാക്ഷി മണ്ഡപത്തിലെ ആൽമരത്തിനു ചോട്ടിലുള്ള ഇരിപ്പിടത്തിൽ ഇരുന്ന് ഞാൻ റോട്ടിലൂടെ പോകുന്നവരെ ചുമ്മാ ശ്രദ്ധിച്ചു. ഏതാണ്ട് എല്ലാ ലവന്മാരും ലവളുമാരും റൊമാന്റിക് മൂഡിലാണ്.
പെട്ടെന്നാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. എല്ലാ ബ്ലഡിഫൂൾസുകളും തണുപ്പിനെ റെസിസ്റ്റ് ചെയ്യാനുള്ള കോട്ട് ധരിച്ചിട്ടുണ്ട്.!
ഓഫീസിൽ പതിനെട്ടു ഡിഗ്രി സെല്ഷ്യസ് തികയാത്തവരാണ് 20 ഡിഗ്രി തണുപ്പിൽ കൊട്ടൂരാന്മാരായിരിക്കുന്നത്.!

വർഷത്തിലൊരിക്കൽ പ്രകൃതി മനുഷ്യനു നൽകുന്ന മഞ്ഞിന്റെ രൂപത്തിലുള്ള സ്നേഹം സിമ്പിളായി പ്രതിരോധിക്കുന്ന ഇവരെ കണ്ടപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് ഒരു സ്ത്രീ രൂപമാണ്.

പ്രണയത്തിന്റെ മഹദ് സ്മാരകമായ താജ്മഹലിന്റെ തൂവെണ്മ അലിഞ്ഞു പോകുന്ന കോടമഞ്ഞിൽ പുതഞ്ഞ ദില്ലിയിലെ
കൊടും തണുപ്പിനെ തെല്ലും കൂസാതെ തന്റെ കുഞ്ഞു മക്കളെ ചേർത്ത് പിടിച്ച് പ്രകൃതിക്കും തന്റെ ന്യായത്തിനും വേണ്ടി സമരം ചെയ്യുന്ന ജസീറതാത്തയെ..

തണുപ്പ് പ്രണയമായി രൂപം മാറുന്ന ഡിസംബറിൽ അവരിലാണ് പ്രണയം ദർശിക്കേണ്ടത്.
പ്രകൃതിയോടുള്ള പ്രണയം.
ജീവിതത്തോടും നീതിയോടുമുള്ള പ്രണയം.
അതിശൈത്യത്തിലും തളരാത്ത തന്റെ ഉറച്ച നിലപാടിനോടുള്ള പ്രണയം.
കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ അഞ്ചു ലക്ഷം കൈപ്പറ്റുന്നതോടെ ശോഭ കെടുന്നതല്ല അവരുടെ സഹന സമരം.
അരാഷ്ട്രീയതയും മധ്യവര്ഗ്ഗ അഹംഭാവവും പ്രതിനിധാനം ചെയ്ത സന്ധ്യക്ക് ലക്ഷങ്ങൾ സമ്മാനം പ്രഖ്യാപിച്ച് കൈകളിൽ പുരണ്ട കറ, ജസീരക്കും സമ്മാനം കൊടുത്ത് കഴുകി കളയുകയാവാം അവുസേപ്പച്ചായൻ ചെയ്തത്.
ജസീരക്ക് ഉപകാരപ്രധമാവുമെങ്കിൽ പോലും ഈ ചെയ്തി ഒരു ബിസിനസ്സുകാരന്റെ തക്കിട ബുദ്ധി എന്ന മട്ടിൽ സഹതാപം മാത്രമേ അർഹിക്കുന്നുള്ളൂ..

അതിശൈത്യത്തെയും, ഭരണകൂടത്തിന്റെ നെറികേടിനെയും മാഫിയകളുടെ കാരാളതയെയും തന്റെ ജെൻഡർ സ്വത്വത്തിന്റെ പരിമിതികളെയും വെല്ലുവിളിച്ച്‌ ജസീറതാത്തയും മക്കളും നടത്തുന്ന സഹന സമരത്തിന്‌ അഭിവാദ്യങ്ങൾ..
================================
NB : ജലദോഷം എന്ന മാരക രോഗം പിടിപെടാൻ സാധ്യതയുള്ളത് കൊണ്ട് അലർജിയുള്ളോർ മഞ്ഞു കൊള്ളുമ്പോൾ സൂക്ഷിക്കുക.!

പാലത്തിങ്ങലെ പ്രകൃതി സ്നേഹികൾക്കും പിന്നെ എല്ലാ നാട്ടുകാർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ..
ഫേസ് ബുക്കിൽ ഈ പോസ്റ്റ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • Shihab Manammal നന്നായി,ഒരു സഹന സമരത്തിനു ജസീര താത്തയോടും മക്കളോടും 
    അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റ്‌.പ്രണയം പറഞ്ഞു തുടങ്ങി.
    ഡല്‍ഹിയുടെ കൊടുംതണുപ്പില്‍ കഷ്ടപ്പെടുന്ന സ്ത്രീയെയും കുട്ടികളെയും കണ്ടപ്പോള്‍ ഒരാള്‍ വലിയൊരു സംഖ്യ നല്‍കി തന്റെ അനുഭാവം അറിയിച്ചു
    .
    ഈ രണ്ടു പിന്തുണകളുടെയും ആത്മാര്‍ഥത"(തക്കിടബുദ്ധി)" അളക്കുന്ന അളവുകോല്‍ സിപിഎമ്മിനോടുള്ള അനുഭാവത്തിന്റെ അടിസ്ഥാനത്തിലാണോ?
    ഏതായാലും അല്‍ഹിന്ദിന്റെ ഓഫീസിൽ പതിനെട്ടു ഡിഗ്രി സെല്ഷ്യസ് അനുഭവിച്ചു fbയില്‍ എഴുതിയതിനേക്കാള്‍ "ഇര"കള്‍ക്ക് ആശ്വാസമായത് അച്ചായന്‍റെ കയ്നീട്ടമാണ്..
    സന്ധ്യക്ക് ലക്ഷങ്ങൾ കൊടുത്തതിനെയാണ് താങ്കള്‍ക്കു അസഹ്യമായി തോന്നിയത്.
    ജസീറാക്ക് കൊടുക്കുന്നതിനെ ഭരണ കക്ഷി അരാഷ്ട്രീയമായി വ്യാഖ്യാനിച്ചാല്‍..?
    നാടകമേ ഉലകം..
  • Shareef Thenath Shihab sahib.. സന്ധ്യ ആക്രോശിച്ചത് അഴിമതിയ്‌ക്കോ കൊള്ളരുതായ്മയ്‌ക്കോ പ്രകൃതി ചൂഷണത്തിനൊ എതിരെയല്ല. മറിച്ച് സമരത്തിനെതിരെ പ്രതികരണം നടത്തിയതിനാണ് എന്നതാണ് ഇതിലെ വിരോധാഭാസം. 

    ഇന്ത്യയുടെ ചരിത്രം തന്നെ സമരമാണ് എന്ന് സൌകര്യപൂര്വ്വം മറന്നു കളഞ്ഞ മധ്യവര്ഗ്ഗ
     മലയാളിക്കും മാധ്യമ എത്തിക്സ് മറന്ന തേർഡ് റേറ്റ് ചാനെലുകൾക്കും അത് വലിയ വിപ്ലവമായിരിക്കും. അത് ഇത്തിരി അസഹനീയം തന്നെയാണ്.

    "എന്തര് ജനം.? എന്തര് സമരം.?" 
    എന്ന് ഉപരിവര്ഗ്ഗതിന്റെ മ്ലേച്ചമായ ഭാഷയിൽ പുചിച്ച സന്ധ്യക്ക് കൊടുത്ത പ്രോത്സാഹന സമ്മാനത്തിന്റെയും, 
    "പ്രകൃതി,സമരം, ജനം" ഈ വാക്കുകളുടെ അടിസ്ഥാനത്തിൽ സമരമുഖത്തുള്ള ജസീറക്ക്‌ കൊടുക്കുന്ന പ്രോത്സാഹന സമ്മാനത്തിന്റെയും പൊളിറ്റിക്സിലെ അങ്ങേയറ്റത്തെ വൈരുധ്യം വിലയിരുത്തുമ്പോൾ അതിനെ ബിസിനസ് ബുദ്ധിയല്ലാതെ മറ്റെന്തായി കാണണം..?
  • Shihab Manammal ഇതൊരു ഒറ്റപ്പെട്ട ശബ്ദമല്ലെന്നും,നിലവിലെ സിസ്റ്റത്തിനോട് തന്നെയുള്ള സാധാരണക്കാരന്‍റെ നിലപാടായി മാറുന്നു..അതിനു "മധ്യ,ഉപരി," വര്‍ഗ്ഗ വ്യത്യാസമൊന്നുമില്ല..
    തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി കല്ലേറ് കൊള്ളുന്ന,രാഷ്ട്രീയഎതിരാളികളെ ഹത്യ ചെയ്യുന്ന,പശ്ചാത്
    തലത്തില്‍ അത് സ്വാഭാവികമല്ലേ?അത് സ്ഥിരം കാണുന്നവരാണ് തലസ്ഥാനവാസികള്‍.
    കേന്ദ്രമന്ത്രി ഷൂ വെരിഞ്ഞ വ്യക്തിയെ ജനം വോട്ടു ചെയ്തു വിജയിപ്പിക്കുമ്പോള്‍,തോല്‍ക്കുന്നത് ആരാണ്?
    ചൂല്‍ ചിഹ്നമാക്കി മുഖ്യധാരാപാര്‍ട്ടികളെ എതിരിട്ടു ആളുകലുകളുടെ നൈമഷിക വികാരങ്ങളെ വോട്ടാക്കി മാറ്റുന്നതില്‍ ഇവര്‍ വിജയിക്കുന്നു. ഇത് തിരിച്ചറിഞ്ഞു പ്രവര്ത്തിക്കെണ്ടതുണ്ട്..
    ഇന്ത്യന്‍ സ്വാതന്ത്ര്യസമാരങ്ങള്‍ വൈദേശിക ഭരണകൂട നയങ്ങളോട് മാത്രമല്ല,ഭരണ കൂടത്ത്തോട് തന്നെയായിരുന്നു.നയം നന്നാലും സര്‍ക്കാര്‍ മാറിയെ തീരൂ..
    .എന്നാല്‍ ഇന്നത്തെ സമരങ്ങള്‍ നയങ്ങളോടെ ആകാവൂ ജനം തിരഞ്ഞെടുത്ത ഗവന്മെന്റിനോടല്ല..അത് രണ്ടും വ്യത്യാസമുണ്ട്. 
    നാട്ടിലെ സമര(ആഭാസ)ങ്ങളെ എതിര്‍ക്കുക എന്നത് അരാഷ്ട്രീയമായി കാണുക സാധ്യമല്ല..
    അത്തരം "എന്തര് ജനം.? എന്തര് സമരം.?"
    എന്ന് ഉപരിവര്ഗ്ഗതിന്റെ മ്ലേച്ചമായ ഭാഷയിൽ പുച്ചിക്കുന്ന രീതിയിലേക്ക് തരം സമരങ്ങളെ താഴ്ത്ത്തിയതിനു സമരവക്താക്കള്‍ തന്നെയല്ലേ കാരണം..
    രണ്ടു തരം സമരരീതികളെ പിന്തുണക്കുക വഴി സമരങ്ങളോടുള്ള തന്‍റെ നിലപാട് വ്യക്തമാക്കലാവാം അദ്ദേഹം ഉദ്ദേശിച്ച പൊളിറ്റിക്സ്,മറിച്ചാണെങ്കില്‍ ഇദ്ദേഹത്തിനു മാത്രമല്ല, കേരളത്തിലെഒരു സാധാരണവീട്ടമ്മ ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ എരിയുന്ന ഒരു കനലായി,ഒരു സഹനസമര നായികയായി നിലനില്കാനാഗ്രഹിക്കുന്നവരുടെ ഉദ്ധേശ ശുദ്ദിയിലും സംശയിച്ചുകൂടെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ