ബക്കാലയുടെ ചില്ലുവാതിൽ തുറന്നു
പാൽ കുപ്പികൾ അടക്കിവേക്കവേ
മഞ്ഞു വീണ പുലരിയിലെ മലരായി
നീ എൻ മനസ്സിൽ വിടര്‍ന്നു
തിരികെ ഞാൻ വരുമ്പോൾ വാതിൽചാരി
നിറഞ്ഞ കണ്ണുമായി നല്കിയ ചുംബനം
മനസ്സിൽ ഒരു പൂ മഴയായി പെയ്യവേ
ഖുബൂസിനായി വന്ന സുഡാനി കണ്ടു
ആലിബബയാണ് എന്ന് നിനച്ചു പോയി
മരുഭു മണമുള്ള ഇളം തെന്നൽ
തട്ടി യുണര്തിയ നിന് ഓർമ്മകൾ
മഞ്ഞ വണ്ടിയിൽ വന്ന ബലദിയകാരന്‍
നല്കിയ കറാമയില്‍ തട്ടിനിന്നു
വരയുള്ള ഹിസാബ് പുസ്തകത്തില്‍
നിന്‍ നിഴല്‍ ചിത്രം വരക്കവേ
മുറിയന്‍ അറബിയില്‍
ഗദാമ വന്നു ദുഃഖ കഥ പറഞ്ഞു
ബക്കാലയിലെ മൂന്ന് ചുമരുകള്‍കിടയില്‍
ജീവിതം മെഴുകുതിരിയി കത്തുമ്പോള്‍
വിഷാദം പുരണ്ട തന്‍ നിമിഷങ്ങള്‍
കാലച്ചക്രതിനടയില്‍ വീണു മറഞ്ഞു.
ബക്കാലയുടെ ചില്ലുവാതിൽ തുറന്നു
പാൽ കുപ്പികൾ അടക്കിവേക്കവേ
മഞ്ഞു വീണ പുലരിയിലെ മലരായി
നീ എൻ മനസ്സിൽ വിടര്‍ന്നു
തിരികെ ഞാൻ വരുമ്പോൾ വാതിൽചാരി
നിറഞ്ഞ കണ്ണുമായി നല്കിയ ചുംബനം
മനസ്സിൽ ഒരു പൂ മഴയായി പെയ്യവേ
ഖുബൂസിനായി വന്ന സുഡാനി കണ്ടു
ആലിബബയാണ് എന്ന് നിനച്ചു പോയി
മരുഭു മണമുള്ള ഇളം തെന്നൽ
തട്ടി യുണര്തിയ നിന് ഓർമ്മകൾ
മഞ്ഞ വണ്ടിയിൽ വന്ന ബലദിയകാരന്‍
നല്കിയ കറാമയില്‍ തട്ടിനിന്നു
വരയുള്ള ഹിസാബ് പുസ്തകത്തില്‍
നിന്‍ നിഴല്‍ ചിത്രം വരക്കവേ
മുറിയന്‍ അറബിയില്‍
ഗദാമ വന്നു ദുഃഖ കഥ പറഞ്ഞു
ബക്കാലയിലെ മൂന്ന് ചുമരുകള്‍കിടയില്‍
ജീവിതം മെഴുകുതിരിയി കത്തുമ്പോള്‍
വിഷാദം പുരണ്ട തന്‍ നിമിഷങ്ങള്‍
കാലച്ചക്രതിനടയില്‍ വീണു മറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ