ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 20, തിങ്കളാഴ്‌ച

താപ്പി അബ്ദുള്ളക്കുട്ടി ഹാജി

Sajad Mohammed
താപ്പി അബ്ദുള്ളക്കുട്ടി ഹാജി പാലത്തിങ്ങലെ പൗരപ്രമുഖനാണ്. തന്റെ കഠിന പ്രയത്നം കൊണ്ടും, ഉറച്ച തീരുമാനങ്ങൾ കൊണ്ടും വിജയങ്ങൾ അനായാസാനെ കൈപ്പിടിയിലൊതുക്കിയ നമ്മുടെ നാട്ടുകാരനായ പ്രവാസി വ്യവസായി .
" വിറ്റാമിൻ പാലസ് " എന്ന പേരിൽ സൗദി അറേബ്യൻ നാടുകളിൽ രുചിയുടെ മനോഹര ഭാവങ്ങൾ പരിചയപ്പെടുത്തിയ താപ്പി ഹാജി നമ്മുടെ നാടിന്റെ അഭിമാനമാണ്. പാലത്തിങ്ങൽ ന്യൂക്കട്ടിന് സമീപം താമസിക്കുന്ന താപ്പി ഹാജി നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തി പരേതനായ താപ്പി അബൂബക്കർ ഹാജിയുടേയും , ഫാത്തിമ ഹജ്ജുമ്മയുടേയും മകനാണ്. ചെറുപ്രായത്തിൽ

തൊഴിലിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കറങ്ങി അവസാനം ബോബെയിലെ ബീവണ്ടിയിൽ ചെറിയ രൂപത്തിലൊരു ഹോട്ടൽ കച്ചവടം ആരംഭിച്ചു . ഈ ബിസിനസ്‌ നടന്നു കൊണ്ടിരിക്കെ ലോറി അപകടത്തിൽ ഈ ഹോട്ടൽ തകരുകയും രണ്ട് തൊഴിലാളികൾ മരിക്കാനിടയാവുകയും ചെയ്തു .
ഈ വിഷമത്തിൽ നടക്കുന്നതിനിടയിൽ സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ഹജ്ജിനുള്ള പണം കെട്ടി സൗദിയിലേക്ക് യാത്രയാവുകയായിരുന്നു . സൗദിയിൽ ആദ്യം ലഭിച്ച ജോലി മുനിസിപ്പാലിറ്റിയിലായിരുന്നു . നാല് വർഷത്തോളം അത് തുടർന്നു .പിന്നീടൊരു മെഡിക്കൽ ഷോപ്പിലും ജോലി ചെയ്തു .സ്വന്തമായി സംരംഭം തുടങ്ങണമെന്ന ആഗ്രഹത്തോടെ ജിദ്ദയിൽ ഒരു ബൂഫിയ ആരംഭിച്ചു . 1981 -ൽ പുതിയ നിയമം വരികയും അനധികൃത താമസത്തിന്റെ പേരിൽ പിടിക്കപ്പെട്ട് 2 മാസം ജയിലിൽ അടക്കപ്പെടുകയും ചെയ്തു . പിന്നീട് രേഖകൾ ശരിയാക്കി അവിടത്തന്നെ തുടരുകയും ജ്യൂസ് വിപണന രംഗത്തെ സാദ്ധ്യതകൾ മനസ്സിലാക്കി " ജ്യൂസ്കൊ " എന്ന സ്ഥപനം ആരംഭിച്ചു . അതിന്റെ തുടർച്ചയാണ് ഇന്ന് കാണുന്ന ' വിറ്റാമിൻ പാലസ്സുകൾ ". സൗദിയിൽ മാത്രം ഇതിന്റെ 20 - ഓളം ശാഖകളുണ്ട്. ഒരോ സ്ഥാപനത്തിലും സ്വദേശികളടക്കം 60 - ഓളം തൊഴിലാളികൾ ഉണ്ട് . ഇതിലേറെ പേരും മലയാളികളാണ്.

നാട്ടിലെ സാമൂഹിക സാമ്പത്തിക മുന്നേറ്റത്തിലും ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. തന്റെ സാമ്പത്തിക ഉയർച്ചയോടൊപ്പം തന്നെ നാടിന്റെയും സമൂഹത്തിന്റെയും ഉയർച്ച ലക്‌ഷ്യം വെച്ചാണ് താപ്പി ഹാജിയുടെ പ്രവ ര്ത്തനങ്ങൾ... നാട്ടിലേയും സമീപ പ്രദേശങ്ങളിലേയും എണ്ണൂറോളം ആളുകളെ വിസ നല്കി സൗദിയിലെത്തിച്ചു ജോലി നല്കി . ശിഹാബ് തങ്ങളുടെ ഓര്മ്മക്കായി പാവപ്പെട്ട ആളുകള്ക്കു നിര്മ്മിക്കുന്ന " ബൈത്തുറഹ്മ" വീടുകളിൽ താപ്പി ഹാജി നിര്മ്മിച്ചു നല്കുന്ന രണ്ട് വീടുകളുടെ നിര്മ്മാണം നമ്മുടെ നാട്ടിൽ പുരോഗമിച്ചു വരികയാണ്.

നാട്ടിലേയും , ജിദ്ദയിലേയും ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ താപ്പി ഹാജി ജിദ്ദ പാലത്തിങ്ങൽ ഏരിയ മുസ്ലിം വെൽഫയർ കമ്മറ്റിയുടെ ദീർഘ കാലമായുള്ള അമരക്കാരനാണ്.

ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ