ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 22, ബുധനാഴ്‌ച

റാബിയ വെള്ളിലക്കാട്

നമ്മുടെ ജില്ലയുടെ അഭിമാനമായ ഒരു പെണ്‍വസന്തം റാബിയ കെ.വി ( റാബിയ വെള്ളിലക്കാട് )
നമുക്കെല്ലാം സുപരിചിതമാണ്‌ ഈ നാമം
Mubashir Sangam
കേരളം എന്ന കൊച്ചു സംസ്ഥാനത്തിലെ സ്നേഹ പര്യായത്തിനു ഉദാഹരണമായ മലപ്പുറം ജില്ലയിലെ തിരുരങ്ങാടി എന്ന വിദ്യാ കേന്ദ്രത്തിലെ വെള്ളിലക്കാട് എന്ന നാട്ടുമ്പുറത്തെ പൊന്‍താരകം റാബിയ വെള്ളിലക്കാട് എന്ന റാബിയതാത്ത.
എന്‍റെ ജീവിതത്തിലെ ആറു,ഏഴു വര്‍ഷങ്ങള്‍ തിരുരങ്ങാടിയിലും പരിസരപ്രദേശങ്ങളിലും ചിലവഴിക്കാന്‍
കഴിഞ്ഞിരുന്നു . അഭിചാരിതമായി ഒരു വട്ടം മാത്രമെ കാണാന്‍ സാധിച്ചുവെങ്കിലും അന്ന് മുതല്‍ ഇങ്ങോട്ട് കേള്‍ക്കുന്ന നാമം ആണ് റാബിയ വെള്ളിലക്കാട് എന്ന സുവര്‍ണ്ണ നാമം.
ജീവിതം എന്ന കൊച്ചു യാത്രയില്‍ തന്‍റെ ബാല്യത്തില്‍ തന്നെ വൈകല്യം എന്ന ക്രൂരത തന്‍റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തല്ലിതകര്‍ത്തപ്പോള്‍ കരുത്തുറ്റ ദ്രിഡ നിശ്ചയംകൊണ്ടും തളരാത്ത മനസ്സുകൊണ്ടും എതിരേറ്റ ഉരുക്ക് വനിതയാണ്‌ അവര്‍ . തന്‍റെ തളര്‍ന്ന കാലുകള്‍ക്ക് മനസ്സിനെയും സ്വപ്നങ്ങളെയും തകര്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ മനസ്സില്‍ ഉറപ്പിച്ചു .
കുട്ടികാലം മുതലെ പാഴ്വാക്കുകളും വേദനകളും സഹിച്ചു അതിനെയെല്ലാം മൗനംകൊണ്ട് ചവിട്ടിതാഴ്ത്തി അവര്‍ അക്ഷരങ്ങളെ കളി കൂട്ടുകാരാക്കി തന്‍റെ അതിക സമയവും അവര്‍ അക്ഷരങ്ങളോട് ചങ്ങാത്തം കൂടി .
തന്‍റെ നാടിന്‍റെയും സ്ത്രീ വര്‍ഗത്തിന്‍റെയും ഉന്നതി മുന്നില്‍കണ്ട് ഇടവഴികളിലുടെ ബന്ധുവിന്‍റെ സൈക്കിളില്‍ സ്കൂളിലും കോളേജിലും എത്തിയിരുന്ന ആ പെണ്‍കുട്ടി ഇന്ന് വെള്ളിലക്കാടിന്‍റെയും തിരുരങ്ങാടിയുടെയും മുഖച്ചായ തന്നെ മാറ്റിമറിച്ചു . വെള്ളിലക്കാട് എന്ന കോളനിയെ ആധുനികതയുടെ മുന്‍പന്തിയിലേക്ക് എത്തിക്കാന്‍ ഈ ഫിനിക്സ് പക്ഷിക്ക് അതിക കാലമൊന്നും വേണ്ടിവന്നില്ല . നിരക്ഷരായി ജീവിച്ച ഒരു ജനസമൂഹത്തെ അന്തകാരത്തില്‍ നിന്നും കരകയറ്റാനും സ്ത്രീകളെ അടുക്കളയില്‍ ഒതുങ്ങിനിര്‍ത്താന്‍ അനുവദിക്കാതെ ഇന്ന് അക്ഷരങ്ങളുടെയും സാക്ഷരതയുടെയും പാതയിലേക്ക് നയിക്കാന്‍ അവര്‍ക്ക് വളരെ വേഗം സാധിച്ചു .
സ്വപ്നങ്ങളെ ആയുധമാക്കി തന്‍റെ ചെറിയ വീട്ടിലെ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് അവര്‍ ഈ വലിയ ലോകത്തിന്‍റെ നാഡിമിടിപ്പ് തൊട്ടറിഞ്ഞു . തന്നെ തളര്‍ത്തിയ രോഗത്തെ പുഞ്ചിരികൊണ്ട് നേരിട്ട് തന്‍റെ ജന്മനാടിന് വേണ്ടി തന്‍റെ ജീവിതം തീറെയുതി കൊടുത്താണ് ഈ വനിത മലപ്പുറം ജില്ലയുടെ അഭിമാനതാരകമായത് .
തന്‍റെ രോഗം മുന്നോട്ടുള്ള പ്രയാണത്തെ പലതവണ തടഞ്ഞപ്പോള്‍ വിധിയെ തടുക്കാന്‍ കഴിയാതെ പഠനം വേദനയോടെ പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നങ്കിലും പ്രതീക്ഷയുടെ മേഖപാളികള്‍ക്കിടയില്‍ നിന്നും അവരില്‍ ഒരു അദ്ധ്യാപിക ഉടലെടുത്തു . അറിവിന്‍റെ താക്കോല്‍ അക്ഷരമാണ് എന്ന് അവര്‍ മാലോഖരോട് വിളിച്ചു പറഞ്ഞുകൊണ്ടെയിരുന്നു . സാക്ഷരതയുടെ ലക്ഷ്യം മനുഷ്യരെ സംസ്ക്കാരസമ്പന്നര്‍ ആക്കുകയാണ് എന്ന യുക്തിബോധം അവര്‍ക്ക് ഉണ്ടായിരുന്നു . സ്ത്രീ സമൂഹത്തിനു ഒരു മാര്‍ഗദര്‍ശിയായി ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി അവര്‍ വെള്ളിലക്കാടിനെ ദ്രിശ്യ ശ്രവ്യ മാധ്യമങ്ങളില്‍ ഇടം പിടിപ്പിച്ചു .
തന്‍റെ ജീവിതം ജനങളുടെ നന്മക്ക് വേണ്ടി മാറ്റിവെച്ചു അവരുടെ സന്തോഷം തന്‍റെ സന്തോഷമായി കണ്ടു മനസ്സ് തളരാതെ വേദനയെ മനസ്സ് കൊണ്ട് നേരിട്ട അവര്‍ ഇന്നും ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിനു ഒരു വഴികാട്ടിയാണ് . വെള്ളിലക്കാടിന്‍റെ ഘടന മാറ്റിമറിക്കാന്‍ കുറഞ്ഞകാലം കൊണ്ട് ഇവര്‍ക്ക് സാധിച്ചു . വെള്ളം , വെളിച്ചം,ശുചിത്വം ,തൊഴിലില്ലായ്മ ,എന്നിവയ്ക്കൊക്കെ ഇവര്‍ ഒരു പരിതിവരെ പരിഹാരം കണ്ടെത്തി .
" മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതിനുപകരം തനിക്കാവശ്യമുള്ളതെല്ലാം സ്വയം കണ്ടെത്താന്‍ തന്നില്‍ നിന്നും തനിക്കര്‍ഹതപെട്ടവരില്‍ നിന്നും ചുറ്റുപാടില്‍ നിന്നും കണ്ടെത്തണം " ഇതായിരുന്നു ആ വനിത പകര്‍ന്നു കൊടുത്ത സന്ദേശം . സമൂഹത്തിന്‍റെ അവഗണനയും അവഹേളനവും പരിഹാസവും ഏറ്റുവാങ്ങി ശാപഗ്രസഥരെ പോലെ ജീവിക്കാന്‍ വിധിക്കപെടുന്നവരാണ് വികലാംഗര്‍ എന്ന സമൂഹ ചിന്തയെ ഇവര്‍ തന്‍റെ ജീവിതം കൊണ്ട് മാറ്റിഎഴുതി
കാലുകള്‍ മണല്‍കിഴിയിട്ടു വലിക്കുമ്പോയും ശരീരം വേദനകൊണ്ട് പുളയുമ്പോയും അവര്‍ മറ്റുള്ളവര്‍ക്ക് മുന്‍പേ പറന്നു ഒരിക്കലും തളരാത്ത ചിറകുകളുമായ്
അതെ വെള്ളിലക്കാടിന്‍റെ വെള്ളിനക്ഷത്രം റാബിയ വെള്ളിലക്കാട്
https://www.facebook.com/photo.php?fbid=377512439046522&set=o.194824053869713&type=3&theater

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ